Thursday, November 22, 2007

ആങ്ങളമാര്‍ എന്താണിങ്ങനെ?

കൊച്ചുത്രേസ്യയ്ക്ക്‌ ഇടയ്ക്കിടെ അഭിമുഖീകരിക്കേണ്ടി വരുന്ന അല്ലറ ചില്ലറ കുഞ്ഞാങ്ങള ശല്ല്യങ്ങളുടെ (ഇത്‌ ആങ്ങളമാരുള്ള മിക്കവാറും പെങ്ങന്മാര്‍ അനുഭവിക്കുന്ന ഒരുതരം ആഗോള പ്രതിഭാസമാണെന്ന് എനിയ്ക്ക് തോന്നുന്നു!) ചില വിവരണങ്ങള്‍ വായിച്ചപ്പോഴാണ്‌, ഈ പോസ്റ്റിന്‌ ആധാരമായ ഒരു ചെറിയ സംഭവം എന്റെ ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുത്തത്‌.

പ്രി-ഡിഗ്രിയ്ക്ക്‌ പഠിക്കുന്ന കാലം. സഹപാഠിയായ സുരേഷിന്റെ അകലെയുള്ള വീട്ടിലേക്ക്‌ ഒരു സന്ദര്‍ശനം നടത്തി. അന്ന് അവന്റെ ചേച്ചിയും ഞങ്ങളുടെ കോളേജില്‍ തന്നെ സീനിയര്‍ ആയി പഠിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. അത്രമാത്രം.

ഇനി കാര്യത്തിലേക്ക്‌ വരാം. സുരേഷിന്റെ വീട്ടില്‍ ചെന്നു, വളരെ ഊഷ്മളമായ സ്വീകരണത്തിനിടയില്‍ ഞാന്‍ സുരേഷിന്റെ സഹോദരിയെ, പ്രായത്തെ മാനിച്ച്‌ ചേച്ചി, ചേച്ചി, എന്ന് വിളിക്കുന്നുണ്ടായിരുന്നു. എന്തോ, എന്റെ കൂടെക്കൂടെയുള്ള ചേച്ചി വിളി ശ്രദ്ധിച്ചിട്ടാവണം, അവര്‍ സുരേഷിനോട്‌ ഇങ്ങനെ പറഞ്ഞു. "കേള്‍ക്കെടാ, കേള്‍ക്ക്‌. നിന്റെ പ്രായമുള്ളവര്‍ എന്നെ എന്താണ്‌ വിളിക്കുന്നതെന്ന്" സുരേഷ്‌ ഇത്‌ കേട്ട്‌ നിസ്സംഗത നടിച്ചു.

പിന്നീട്‌ എന്നോട്‌. "കേട്ടോ അനിയാ, ഞാന്‍ ഇവന്റെ തുണികളെല്ലാം നനച്ച്‌ കൊടുക്കും, ഷര്‍ട്ടും പാന്റ്‌സും അയണ്‍ ചെയ്ത്‌ കൊടുക്കും, പിന്നെ ചിലപ്പോഴൊക്കെ ഷൂസും പോളിഷ്‌ ചെയ്ത്‌ കൊടുക്കും. കൂടാതെ എന്റെ പേഴ്‌സില്‍ നിന്ന് പൈസയൊക്കെ അടിച്ചുമാറ്റും. എന്നാലും അവന്‍ എന്നെ എടി, പോടി എന്നൊക്കെയാണ്‌ വിളിക്കുന്നത്‌. ഈ നാട്ടിലുള്ള സകലയെണ്ണത്തിനേം വിളിച്ചുകേറ്റി അവന്റെ ബൈക്കില്‍ കൊണ്ടുപോയാലും, എന്നെ കോളേജില്‍ കൊണ്ടുപോവുകയില്ല.

" ഇത്‌ കേട്ട സുരേഷ്‌ ഇങ്ങനെ പറഞ്ഞു. "നീ പോടി അവടൂന്ന്. നാളത്തേക്ക്‌ എന്റെ പച്ച ഷര്‍ട്ടൊന്ന് തേച്ച്‌ വച്ചേക്കണം."

കാര്യങ്ങളൊക്കെ ഇങ്ങനെയാണെങ്കിലും, ഈ വിളിയിലും, കേള്‍വിയിലുമെല്ലാം ഒരു സുഖമുണ്ടെന്നു എനിയ്ക്ക്‌ തോന്നുന്നു.

Sunday, November 18, 2007

കപ്പലിന് സ്ത്രീവിശേഷണം വന്ന വഴി

പണ്ടെങ്ങോ ഒരു കപ്പല്‍ സേവന സ്ഥാപനം സന്ദര്‍ശിക്കാന്‍ ഇടയായപ്പോള്‍, അതിലെ പ്രധാന ഉദ്യോഗസ്ഥന്റെ ആഫീസിനുള്ളിലെ നോട്ടിസ്‌ ബോര്‍ഡില്‍ കണ്ട ഒരു തലക്കെട്ട്‌ എന്റെ ശ്രദ്ധയാകര്‍ഷിച്ചു. അത്‌ ഇങ്ങനെയായിരുന്നു. WhY Is a ShiP AlwayS CallD ShE? തുടര്‍ന്ന് വായിച്ചപ്പോള്‍, കപ്പലിനെ എന്തുകൊണ്ടാണ്‌ സ്ത്രീയായി വിശേഷിപ്പിക്കാനുള്ള കാരണങ്ങള്‍ എന്ന് അറിയാന്‍ കഴിഞ്ഞു. അതൊക്കെ എന്താണെന്ന് നിങ്ങള്‍ക്കും അറിയണ്ടേ? ഇതാ ഇവിടെ താഴെ കൊടുത്തിട്ടുണ്ട്.

ഇതൊക്കെയൊന്ന് മലയാളത്തിലേക്ക്‌ മൊഴിമാറ്റം നടത്താമെന്ന് വിചാരിച്ചപ്പോള്‍ എന്റെ ഭാഷാപ്രാവണ്യം തീരെ അനുവദിക്കുന്നില്ല. ഇതില്‍ ഉപയോഗിച്ചിട്ടുള്ള മിക്കവാറും പദങ്ങള്‍ കപ്പലുമായി ബന്ധപ്പെട്ടവ ആണെന്നതാണ്‌ ഏറേ രസകരം.

വായിച്ചിട്ട്‌, യോജിപ്പും വിയോജിപ്പുമൊക്കെ അറിയിക്കുമല്ലോ!

A ship is called 'she' because:

There is always a great-deal of bustle around her;
There is usually a gang of men about;
She has a waist and stays;
It takes a lot of paint to keep her good looking;
It is not the initial expense that breaks you. It is the upkeep.
She can be all decked out;
It takes an experienced man to handle her correctly;
And without a man at the helm, she is absolutely uncontrollable.
She shows her topsides only;

And when coming into port, always heads for the buoys.

ഇപ്പോ മനസ്സിലായല്ലോ എന്തുകൊണ്ടാണ് കപ്പലിനെ സ്ത്രീയായി വിശേഷിപ്പിക്കുന്നതെന്ന്. ഇതൊക്കെ തന്നെ കാരണങ്ങള്‍!

Monday, November 5, 2007

സ്വിറ്റ്‌സര്‍ലന്റുകാരുടെ ഒരു നേരമ്പോക്ക്

അടുത്തയിടെ സ്വിറ്റ്‌സര്‍ലന്റില്‍ പോയി മടങ്ങിവന്ന ഒരു സുഹൃത്ത്‌, അവിടെ കണ്ടവരുടെ ചില നേരമ്പോക്കുകളില്‍ ഒന്ന് ഇതാ. പണ്ടൊക്കെ കുട്ടികളുടെ കൂടെയും, ഇപ്പോള്‍ വല്ലപ്പോഴുമൊക്കെ കമ്പ്യൂട്ടറിന്റ്‌ കൂടെയും ചെസ്സ്‌ കളിക്കുന്ന എനിയ്ക്, ഇപ്പോഴാണ്‌ ചെസ്സിന്‌ ഇങ്ങനേയും ഒരു രൂപമുണ്ടെന്ന് അറിയുന്നത്‌.




അമ്മാവന്മാര്‍ രണ്ടുപേരും കണ്‍ഫ്യൂഷനില്‍ ആണെന്ന് തോന്നുന്നു. ആരെങ്കിലും ഒന്ന് സഹായിച്ചേ..!

Sunday, October 28, 2007

ഒരു നാടന്‍ കപ്പെചിനൊ (Cuppaccino)

കപ്പെചിനൊ കുടിയ്ക്കാന്‍ ഇനി അധികം പണം മുടക്കേണ്ട. വീട്ടിലും ഓഫീസിലുമൊക്കെ എളുപ്പത്തില്‍ ഒരു നാടന്‍ കപ്പെചിനൊ ഉണ്ടാക്കാനുള്ള ചെപ്പടിവിദ്യ ഇതാ.

ഒരു കപ്പിന്‌ വേണ്ട സാധനങ്ങള്‍:

വെള്ളം: ഒന്നേകാല്‍ കപ്പ്‌ (സാധാരണ കാപ്പി കപ്പിനുള്ള അളവ്)

പഞ്ചസാര: ഒന്നര (1½) റ്റീ സ്പൂണ്‍. അധികമധുരം വേണ്ടവര്‍ക്ക്‌ രണ്ട്‌ സ്പൂണ്‍ വരെയാകാം.

കാപ്പി പൊടി: കാല്‍ (¼) റ്റീ സ്പൂണ്‍ മതി. കൂടുതല്‍ കടുപ്പത്തിന്‌ അര (½) റ്റീ സ്പൂണ്‍ വരെയാകാം. കോഫി പൊടി ഞാന്‍ നെസ്‌ലെയുടേതാണ്‌ ഉപയോഗിക്കുന്നത്‌. ഞാന്‍ അതിന് അടിമയായിപ്പോയി അതുകൊണ്ടാണ്.

പാല്‍: നല്ലയിനം കണ്ടന്‍സ്ഡ്‌ പാല്‍ ചെറിയ ടിന്‍. എനിയ്ക്ക്‌ കൃത്യമായ അളവൊന്നുമില്ല. എങ്കിലുമുദ്ദേശം ചെറിയ ടിന്‍ പാലിന്റെ കാല്‍ഭാഗം മതിയാകും.

പകരം പാല്‍പൊടിയും ഉപയോഗിക്കാം. അതാണെങ്കില്‍ നല്ലവണ്ണം പതയുന്ന ഏതെങ്കിലും പാല്‍പൊടി രണ്ട്‌ റ്റീസ്പൂണ്‍.

എന്നാല്‍ ഇനി തുടങ്ങിക്കളയാം.

വെള്ളം അടുപ്പത്ത്‌ തിളയ്ക്കാന്‍ വയ്ക്കുക. ഈ സമയം കൊണ്ട്‌ കപ്പെചിനൊ കുടിയ്ക്കാന്‍ ഉപയോഗിക്കുന്ന കപ്പില്‍ തന്നെ പഞ്ചസാരയും, കാപ്പിപൊടിയും യഥാക്രമം ഇട്ട്‌ ഒരു ചെറിയ സ്പൂണ്‍ ഉപയോഗിച്ച്‌ ഇളക്കുക. ഇതിലേക്ക്‌ ഒരു തുള്ളി വെള്ളം ഒഴിച്ച്‌ പഞ്ചസാരയും കാപ്പിപൊടിയും ലയിപ്പിച്ച്‌ ചേര്‍ക്കുക. ഒന്ന് എന്ന് പറഞ്ഞാല്‍ ഒരു തുള്ളി മാത്രം. കൂടുതല്‍ ഒഴിച്ച്‌ കുളമാക്കരുത്‌. ഈ വെള്ളം ഒരു ഉല്‍പ്രേരകമായി പ്രവര്‍ത്തിച്ച് നനവില്ലാത്ത പഞ്ചസാരയും, കാപ്പിപൊടിയും തമ്മില്‍ വേഗം ചേരാന്‍ സഹായിക്കും! ഇത്‌ നന്നായി ചേര്‍ന്ന് കഴിയുമ്പോള്‍ ഈ മിശ്രിതത്തിന്റെ നിറം, ഏകദേശം പാല്‍ ചേര്‍ത്ത കാപ്പിയുടേതുപോലെ ആകും. അല്ലെങ്കില്‍ അങ്ങനെയാകുവരെ നന്നായി ഇളക്കി യോജിപ്പിക്കണം. പിന്നീട്‌ ആവശ്യത്തിനു വേണ്ട പാല്‍ ഒഴിക്കുക. പാല്‍ ഒഴിച്ച ശേഷം ഇളക്കരുത്‌. ഇനിയും അടുപ്പത്തുനിന്നും തിളച്ച വെള്ളം അല്‍പം ഉയര്‍ത്തിപിടിച്ച്‌ നേരേ കപ്പിലേക്ക്‌ ഒഴിക്കുക. നമ്മുടെ നാട്ടില്‍ നാടന്‍ ചായക്കടക്കാരൊക്കെ ചെയ്യുന്നത് കണ്ടിട്ടില്ലേ? അതുപോലെ. സൂക്ഷിച്ചൊഴിക്കണം അല്ലെങ്കില്‍ കപ്പില്‍ വീഴേണ്ട വെള്ളം വേറെ എവിടെങ്കിലുമായിരിക്കും വീഴുന്നത്‌. കപ്പിലുള്ള മിശ്രിതം വെള്ളത്തോട്‌ ചേര്‍ന്ന് കപ്പെചിനൊ നല്ലവണ്ണം പതഞ്ഞ്‌ വരാന്‍ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. ഇളക്കേണ്ട ആവശ്യം തീരെയില്ല. ഇതാ കപ്പെചിനൊ തയ്യാര്‍! ചൂടോടെ ഉപയോഗിക്കുക.

മുകളില്‍ പറഞ്ഞ രീതിയില്‍ ഉണ്ടാക്കിയ കപ്പെചിനൊയിക്ക്, പ്രീയ വായനക്കാര്‍ അതിന് കൂടുതല്‍ മണവും, രുചിയും, ഭംഗിയും, പിന്നെ എന്തൊക്കെ മേമ്പൊടികള്‍ ചേര്‍ക്കാമോ അതൊക്കെ ചേര്‍ത്ത്‌ തികച്ചും ആസ്വാദ്യകരമാക്കുക!





Monday, October 22, 2007

Lotus-Eatersന്റെ കഥ

14-07-2001ല്‍ എന്റെ അച്ഛന്‍ എനിയ്ക്കയച്ച കത്തിന്റെ അവസാന ഭാഗമാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌.

ഗ്രീക്ക്‌ പുരാണത്തിലെ, അതിഥികളെ കാല്‍ വലിച്ച്‌ നീട്ടിയോ മുറിച്ചോ കൊല്ലുന്ന ഒരു രാക്ഷസന്റെ കഥയെപ്പറ്റി ചോദിച്ചിരുന്നല്ലോ. കഥാപാത്രത്തിന്റെ പേര്‌ Procrustes എന്നാണെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ എനിയ്ക്‌ക്‍ അറിഞ്ഞു കൂടാ. അന്വേഷിച്ച്‌ പിന്നീട്‌ എഴുതാം.

വേറെ ഒരു കഥ പറയാം. ഇതും ഗ്രീക്ക്‌ പുരാണത്തില്‍നിന്നുമാണ്‌. Lotus-Eatersന്റെ കഥ. ഇവിടെ ലോട്ടസ്‌ എന്നാല്‍ താമര എന്നല്ല, ഒരു പ്രത്യേകതരം ചെടിയാണ്‌. ഇതിന്റെ സവിശേഷത എന്തെന്നാല്‍ അതിന്റെ കായ്‌ കാണാന്‍ വളരെ ഭംഗിയുള്ളതാണ്‌ എന്നാല്‍ ഇത്‌ തിന്നു കഴിഞ്ഞാല്‍ തിന്നവന്റെ കര്‍ത്തവ്യബോധം നഷ്ടപ്പെടും. അതായത്‌ ഭാവിയെപ്പറ്റി ഒരു ചിന്തയുമില്ലാതെ അലക്ഷ്യമായി പെരുമാറുന്ന സ്വഭാവമായിത്തീരും. ട്രോയിയിലെ യുദ്ധം ജയിച്ചു ഗ്രീക്ക്‌ യോദ്ധാക്കള്‍ തിരികെ മടങ്ങിയ കഥ നേരത്തെ എഴുതിയിരുന്നല്ലോ. കൂട്ടത്തില്‍ തിരിച്ച യൂളീസിസിന്റെ കപ്പല്‍, കാറ്റില്‍പ്പെട്ട്‌ വഴിതെറ്റി ഒരു ദ്വീപിന്റെ പരിസരത്തെത്തി (ദ്വീപിന്റെ പേര്‌ ഓര്‍മ്മയില്ല,. അവിടെ മുന്‍പ്‌ പറഞ്ഞ ലോട്ടസ്‌ ചെടികള്‍ ധാരാളം ഉണ്ടായിരുന്നു.) കൂടെയുണ്ടായിരുന്ന ഭടന്മാര്‍ ആ ദ്വീപില്‍ ഇറങ്ങി ലോട്ടസ്‌ ചെടികളുടെ കായ്‌ പറിച്ചുതിന്നു. അതിനുശേഷം അവിടെ എങ്ങനെ/എന്തിന്‌ വന്നുവെന്നോ, തിരിച്ച്‌ നാട്ടില്‍പോകണമെന്നോ, ഒരു ചിന്തയുമില്ലാതെ, ലഹരിയടിച്ച്‌ കറങ്ങി നടക്കുന്നവരെപ്പോലെ അവിടെയൊക്കെ അലഞ്ഞ്‌ നടക്കുന്നു. നേതാവായ യൂളീസിസ്‌ എത്ര ശ്രമിച്ചിട്ടും അവരെ തിരികെ കപ്പലില്‍ കയറ്റാന്‍ സാധിച്ചില്ല. എതായാലും കുറെ നാളത്തെ കഠിനശ്രമവും പോരാട്ടവും നടത്തി കുറെപ്പേരെ തിരികെ കപ്പലില്‍ കയറ്റി യൂളീസിസ്‌ ഒരു വിധം നാട്ടിലെത്തി.

ചുമതലാബോധമോ, ലക്ഷ്യബോധമോ ഇല്ലാതെ കറങ്ങി നടക്കുന്നവരെ "Lotus-Eaters" എന്ന് പറയാറുണ്ട്‌. നിങ്ങളുടെ കൂടെയുള്ളവരില്‍ ചിലര്‍ Lotus-Eaters എന്ന് വിളിക്കപ്പെടാന്‍ യോഗ്യതയുള്ളവര്‍ കണ്ടേക്കും. ഇതോടെ തത്ക്കാലം ഇവിടെ നിര്‍ത്തട്ടെ.

ഉദ്ദേശശുദ്ധിയോടെ അച്ചാച്ചനെനിയ്ക്ക്‌ അയച്ചുതന്ന ഇത്തരം കഥകള്‍ ഇനിയുമുണ്ട്‌. സൗകര്യം പോലെ അവ പിന്നീട്‌ പ്രസിദ്ധപ്പെടുത്താം.

Thursday, October 18, 2007

അമ്മാവിയമ്മപ്പോര്‌ (അവസാന ഭാഗം)

വീട്ടിലുള്ളാ‍ളുകളെല്ലാം കഴിച്ചിട്ട്
പട്ടിക്കും ചോറു കൊടുത്താല്‍ പിന്നെ
കല്ലും നിറഞ്ഞു കലത്തിനടിക്കുള്ള-
തെല്ലാം കൂടെയവള്‍ക്കേകും നിത്യം

ഇങ്ങനെ കാലം കഴിഞ്ഞുപോകും വിധൌ
ജീവിതമൊന്നു തിരിഞ്ഞുവരും
വാര്‍ദ്ധക്യമേറി സ്വശക്തിയുമില്ലാതായ്
ധാത്രിയില്‍ ജീവിതം ഭാരമാകും

പാരം വലഞ്ഞു വസിച്ച മരുമകള്‍
‍താരുണ്യമാര്‍ന്നു സ്വതന്ത്രയാകും
അക്കാലമങ്ങവളമ്മായിയമ്മയോ-
ടുള്‍ക്കാമ്പില്‍ വൈര്യം തുടങ്ങും പിന്നെ

മാതൃ ശുശ്രൂഷണമെന്നുള്ള കൃത്യത്തെ
ഭര്‍ത്താവു ഭാര്യയെയേല്‍പ്പീക്കുമ്പോള്‍
‍ഭര്‍ത്താവു ചൊന്നതു കാര്യമാക്കാതവള്‍
‍മാതാവെ ‘ശുശ്രൂഷ’ ചെയ്തീടുന്നു.

കണ്ണും കാണാതെയായ് കര്‍ണ്ണവും കേള്‍ക്കാതെയായ്
തിണ്ണയില്‍ മാതവിരുപ്പുമായി
അക്കാലം തന്‍ സുതന്‍ മാതൃചാരേ
ചെന്നുവൃത്താന്തമോരോന്നു മോതിടുന്നു.

എണ്ണയും തേച്ചു കുളിച്ചു രസിച്ചവള്‍
‍പെണ്ണുങ്ങളോടൊത്തു പാഴ്വാക്കുകള്‍
‍തിണ്ണയില്‍ തന്നെയിരിക്കുന്ന തള്ളയെ
“കണ്ണില്ലവര്‍ക്കെന്നു’ ചൊന്നീടുന്നു

ഏതും മറുപടി യോതുവാനാകാതെ
മാതാവു തപ്പുന്നതെത്ര താപം.
പാറിയ കാര്‍കൂന്തല്‍ കീറിയ വസ്ത്രവും
കോറയാം ദേഹവും മാറും കഷ്ടം!

വട്ടേപ്പം ഇഡ്ഡലി ചട്ടിയപ്പം
നല്ലകൊട്ടത്തേങ്ങ ചേര്‍ത്ത കുട്ടയപ്പം
ഒട്ടു ചുരുട്ടുമിടിയപ്പം നെയ്യപ്പം
ചുട്ടവള്‍ നിത്യമായ് ഭക്ഷിക്കുന്നു.

ഇപ്രകാരമുള്ള ഭോജനമമ്മയ്ക്ക്
സ്വല്പവുമേകിടാതെന്നുമവള്‍
‍തന്നോടു ചെയ്തൊരു പാതകങ്ങള്‍ക്കവള്‍
‍തെല്ലും വിടാതെ പകരം ചെയ്തു.

അണ്ണിയെ കല്ല്യാണം ചെയ്ത വീട്ടില്‍ നിന്നും
ഉണ്ണികളൊത്തവള്‍ വന്നിടുന്നു
ഗേഹത്തിലന്നവളെത്തുമ്പോള്‍
നാത്തൂന്റെ സ്നേഹമില്ലായ്മകളെത്ര ചിത്രം

മുന്‍ ചെയ്ത കൃത്യങ്ങള്‍ ചിത്തത്തിലോര്‍ത്തോത്ത്
ഓരോന്നുമങ്ങോട്ടും ചെയ്തിടുന്നു
“നല്ല തങ്കാളെ’ന്ന സ്ത്രീയോടു ചെയ്തപോല്‍
‍ഒട്ടും വിടാതവള്‍ ചെയ്ത കഷ്ടം

മരുമക്കളെ ഞാ‍നും കുറ്റം വിധിക്കില്ല
പരമപരാപശന്‍ കോപമത്രേ
സച്ചിതാനന്ദനെ ചിന്തിക്കാതുള്ളോര്‍ക്ക്
ഭാവിയില്‍‍ ദോഷങ്ങള്‍ വന്നു ചേരും.

(അവസാനിച്ചു..)

Monday, September 24, 2007

അമ്മാവിയമ്മപ്പോര്‌ (ആദ്യ ഭാഗം)

ഏറെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുവരെ സാധാരണക്കാരുടെ ഇടയില്‍ ഉണ്ടായിരുന്ന അമ്മാവിയമ്മപ്പോര്‌ ആണ്‌ കുമ്മിയടിപ്പാട്ട്‌ രൂപത്തില്‍ താഴെ പ്രതിപാദിച്ചിരിക്കുന്നത്‌. അമ്മാവിയമ്മ മരുമകളോട്‌ കാട്ടുന്ന വിദ്വേഷവും, പോരും, മരുമകള്‍ പലിശ സഹിതം തിരികെ കൊടുക്കുന്നതാണ്‌ ഇതിലെ വിഷയം. ഈ പാട്ടിന്റെ ഉപജ്ഞാതാവ്‌ ആരാണെന്ന് കൃത്യമായി എനിയ്ക്‌ അറിയില്ല. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വല്ല്യപ്പച്ചനില്‍നിന്ന് കേട്ടു പകര്‍ത്തിയ ഈ പാട്ട്‌, പ്രിയ ബ്ലോഗ്‌ വായനക്കാര്‍ക്കുവേണ്ടി ഇവിടെ അവതരിപ്പിക്കുന്നു. വായനാ സൗകര്യാര്‍ത്ഥം രണ്ട് ഭാഗങ്ങളായി ഇതിനെ തിരിച്ചിട്ടുണ്ട്‌.

അല്ലയോ സോദരീ സോദരന്‍മാരേ
ഞാന്‍ചൊല്ലീടുമിക്കഥ കേട്ടുകൊള്‍വിന്‍
കാലേകലിയുഗ വൈഭവമാര്‍ന്നങ്ങു
കാലം കഴിക്കുന്നു മാനുജന്‍മാര്‍.

പുത്രന്റെ ഭാര്യയെ പുത്രിയെന്നോര്‍ക്കാതെ
കൃത്യങ്ങള്‍ മാതാക്കളാചരിച്ചു.
എന്‍മകള്‍ സൗഖ്യമായ്‌ വാഴ്‌ക; മരുമകള്‍-
ഉണ്‍മയായ്‌ ചെയ്യണം ജോലിയെല്ലാം.

കൃത്യം പ്രഭാതെയെഴുന്നേറ്റു നിത്യവും
വൃത്തി വരുത്തണം മുറ്റമെല്ലാം
കാലേ കടുങ്കാപ്പി യപ്പമെന്നീ വക
ചാലവേ കാലമങ്ങാക്കീടേണം.

തൂത്തു തളിക്കേണം പാത്രങ്ങള്‍ തേക്കണം
മദ്ധ്യാഹ്ന ഭക്ഷണം വച്ചീടേണം
തീയെരിച്ചീടുവാന്‍ വേണ്ട വിറകെല്ലാം
മായമില്ലാതെ കരുതീടേണം.

ചാണകം പൂശണം ചായിപ്പു തൂക്കണം
തണ്ണികാച്ചീടേണം ഭര്‍ത്താവിന്നായ്‌
നെല്ലുപുഴുങ്ങിയുണങ്ങണം കുത്തണ-
മെല്ലാമവള്‍ തന്നെ ചെയ്തീടേണം.

വെണ്ട വഴുതന്‍ യെന്നിവകള്‍ക്കെല്ലാം
വേണ്ടപോല്‍ വെള്ളമൊഴിച്ചീടേണം
ഉണ്ണിക്കിടാങ്ങളെ താലോല മാട്ടണം
എണ്ണയും തേച്ചു കുളിപ്പിക്കേണം.

അത്താഴമൂണിനു വേണ്ട വിഭങ്ങള്‍
ചേര്‍ത്തു ചമച്ചങ്ങു വച്ചീടേണം.
ഇപ്രകാരമുള്ള വൃത്തികള്‍ നിത്യവും
സുപ്രസന്നേനയായ്‌ ചെയ്തീടേണം.

നാത്തൂന്റെ പ്രീതി ലഭിപ്പതിനായവള്‍
എത്രയും താപം സഹിച്ചിടേണം.
കര്‍ക്കശ ഭാവനേ കര്‍ണ്ണ ശൂലങ്ങളാം
വാക്കുകള്‍ കേട്ടവള്‍ പാര്‍ത്തിടേണം.

ഏതുമേ തൃപ്തിയാ മാതാവിന്നില്ലൊട്ടും
ചേതസ്സുറ പ്പേറും പാറ തന്നെ
തന്‍ മകന്‍ ചത്തുപോയാലും മരുമക്ക-
ടാമയം കണ്ടിടാന്‍ വാഞ്ചിക്കുന്നു.

അമ്മാവിയമ്മമാര്‍ തന്നുടെ കാഠിന്യം
ചെമ്മേ പറവിതിന്നാവതില്ല
കുറ്റമല്ലാതില്ല ചെയ്തതഖിലവു-
മേറ്റം ദാരുണ്യമാമീയവസ്ഥ.

ചോറും പലഹാരം സാമ്പാറു തീയലും
ചാറില്ലാതെ വച്ച മത്സ്യക്കറി
പച്ചടി കിച്ചടി പച്ചക്കറികളും
പച്ചമോരും നല്ല പച്ചത്തൈരും.

മരുമകള്‍ കാണാതെ മാതാവും നാത്തൂനും
പാരം മടിക്കാതെ കട്ടുതിന്നും
ഒന്നുമറിയാത്ത പാവമാ നാത്തൂനും
തിന്നെന്നു ചൊന്നിടും നാരിമാരും.

"ഉണ്ണിപ്രായം മുതല്‍ ഭോജനം നല്ലത്‌
കണ്ണില്‍ കണ്ടിട്ടില്ലാത്തീ മൂശേട്ട
കണ്ണു തപ്പീടുകില്‍ ചോറും കറികളും
കയ്യിട്ടു വാരി ഭുജിച്ചീടുന്നു.

പട്ടിണിയിട്ടു വളര്‍ത്തിയ കുട്ടികള്‍
‍കട്ടിടും നിശ്ചയമായ്‌ വളര്‍ന്നാല്‍."
ഇത്തരമോരോരോ കുത്തുവാക്കോതീടും
അമ്മാവിയമ്മയും തന്‍ മകളും.

കുറ്റവും തന്റ കുറവും പറഞ്ഞിട്ട്‌
ഭര്‍ത്താവിനേക്കൊണ്ടു തല്ലിച്ചിട്ടും
ഇഷ്ടമായുള്ള നല്‍ഭോജനം ചെയ്തവര്
‍ഇഷ്ടമ്പോല്‍ കൂസലില്ലാതെ തിന്നും.

(തുടരും.....)

Wednesday, September 19, 2007

ThE..MooN..HaS..SeT

താഴെ പകര്‍ത്തിയിരിക്കുന്ന കവിതാശകലം എന്റെ മനസ്സില്‍‌‌‌‌ തങ്ങിനില്‍‌ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറേയായി. ആരെഴുതിയതാണെന്ന് അറിയില്ല. അറിയാന്‍ ശ്രമിച്ചിട്ടുമില്ല.
The moon has set
It is midnight, time passes
And I lie alone.
Now Eros shakes my soul
A wind on the mountain
Falling on the oaks.
I strike the reel in a spider's fang,
In a cold crab's claw, in a lobster's tail.
I clutch the heights in a fire-stairs gleam
And sink my days in the watery womb!

ഇത് എന്റെ ഒരു സുഹൃത്തിനയച്ചു കൊടുത്തിരുന്നപ്പോള്‍, അവന്‍ എനിയ്ക്ക് തിരിച്ച് അയച്ചുതന്ന മുകളിലത്തെ കവിതയുടെ വേറൊരു മുഖമാണിവിടെ.
The sun has set
It is midday, time passes
And I sit together with a crowd.
Now feelings shake my heart
A tornado in the valley
Rising up to the skies.
I strike a film which’s of Shakeela,
It was a noon show, a youngster’s love.
I clutch the heights of a fire-warm high
And sink my hands in the watery mountains!

Sunday, September 16, 2007

ഈ രാവ്‌ പുലരാതിരുന്നെങ്കില്‍

ഈ രാവ്‌ പുലരാതിരുന്നെങ്കില്‍!
അറിയാതെയാശിച്ചു പോയി ഞാന്‍.
കൊഴിഞ്ഞുവീണെന്‍ കണ്ണീര്‍പൂക്കള്‍ നിശബ്ദമായ്‌
ഗര്‍ഭഗൃഹത്തിന്‍ തടവറയി‍ല്‍.

ആശിച്ചുപോയ്‌ അമ്മേ
നിന്‍ പൈതലായ്‌ പിറക്കുവാന്‍
ഇനി എനിയ്ക്കാവതില്ലെന്നറിയാം.
എന്നാലുമമ്മേ
ഒരുപാട്‌ സ്നേഹിച്ചുപോയ്‌ നിന്നെ ഞാന്‍.

കൊല്ലുക എന്നെ നീ
അല്ലെങ്കില്‍ നിഷേധിയാവുക
ഒരിക്കലുമെന്നെ അറിയാത്ത-
എന്റെ അച്ഛനും അച്ഛമ്മയ്ക്കും.
കണ്ടു നിന്‍ നിസ്സഹായ മുഖം ഞാന്‍
അവരുടെ ആഗ്രഹങ്ങള്‍ക്ക്‌ മുന്‍പില്‍
കുറ്റപ്പെടുത്തുവാനാവില്ല നിന്നെ.
എന്നേക്കാളുമേറേ നിനയ്ക്ക്‌ വലുത്‌
നിന്‍ അഭിമാനം മാത്രം.
എന്നാലുമമ്മേ
ഒരുപാട്‌ സ്നേഹിച്ചുപോയ്‌ നിന്നെ ഞാന്‍.

ഹാ! അവിശ്വസനീയം!!
എന്നേക്കുമായി നീയെന്നെ യാത്രയാക്കാന്‍ തീരുമാനിച്ചു.
എന്റെ ആത്മാവ്‌ കവര്‍ന്നെടുത്ത്‌
നാളെ നീ സ്വതന്ത്രയാകും?
ഇത്‌ തികച്ചും നിന്‍ തീരുമാനമോ?

എന്നാലുമമ്മേ നില്‍ക്കൂ ഒരുനിമിഷം.
ഞാനിവിടെയുണ്ട്‌ നിന്നുള്ളില്‍.
ഇനിയും സമയമുണ്ട്‌ഒരു പുനര്‍വിചിന്തനത്തിന്‌.
ഞാന്‍ നിന്റേതാണ്‌, നിന്റേത്‌ മാത്രം.
എന്‍ വിരലില്‍ തൊടേണ്ടേ..
എന്‍ കൊഞ്ചല്‍ കേള്‍ക്കേണ്ടേ..
എന്നെ യാത്രയാക്കരുതേ...

ഇപ്പോള്‍ അമ്മേ നീയും ആശിക്കുന്നവോ?
ഈ രാവ്‌ പുലരാതിരുന്നെങ്കില്‍!

ഈ രാവ്‌ പുലരാതിരുന്നെങ്കില്‍?

Sunday, September 9, 2007

പെണ്ണ്‌ പ്രോത്സാഹിപ്പിച്ചെങ്കിലേ

പെണ്ണ്‌ പ്രോത്സാഹിപ്പിച്ചെങ്കിലേ ആണുങ്ങള്‍ (?) പുറകേ നടക്കുകയൊള്ളൂ എന്ന് മണ്‍മറഞ്ഞ ശ്രീ. എം. കൃഷ്ണന്‍നായരുടെ വാരഫലം എന്ന പക്തിയില്‍ (കലാകൗമുദി ആഴ്ചപ്പതിപ്പ്‌) ഒരിക്കലെവിടെയോ ഞാന്‍ വായിച്ചതോര്‍ക്കുന്നു. അത്‌ അന്വര്‍ത്ഥമാക്കുന്ന രണ്ട്‌ പഴയകാല സംഭവങ്ങള്‍ ഇവിടെ അയവിറക്കുന്നു.

സംഭവം ഒന്ന്.
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ആപ്‌ടെക്കില്‍ പഠിക്കുന്ന കാലം.പത്ത്‌ മാര്‍ക്ക്‌ കൂടുതല്‍ കിട്ടുമല്ലോ എന്നോര്‍ത്താണ്‌ പ്രോജ്‌ക്ട്‌ ലീഡര്‍ എന്ന സ്ഥാനം കേറിപ്പിടിച്ചത്‌. കൂടെയുള്ള എല്ലാവരും എന്നില്‍നിന്ന് പ്രോജക്റ്റിന്‌ വേണ്ട എന്തെങ്കിലുമൊക്കെ കിട്ടും എന്ന് പ്രതീക്ഷിച്ചതുപോലെ ഞാനും പ്രതീക്ഷിച്ച്‌, പ്രതീക്ഷിച്ച്‌ ദിവസങ്ങള്‍ കടന്ന് പോയതറിഞ്ഞില്ല. റഗുലര്‍ ക്ലാസ്സുകള്‍ മുടക്കാന്‍ സാധിക്കാത്തതിനാലും, പ്രസന്റേഷന്‍ ദിവസം വളരെ അടുത്തതിനാലും, കാര്യങ്ങള്‍ പെട്ടന്ന് തീര്‍ക്കാന്‍വേണ്ടി,ലീഡര്‍ എന്ന നിലയില്‍ ഞാന്‍ ഞായറാഴ്ച രാവിലെ ഒരു Discussion/ Practical/ Dummy Demo എന്നിവയ്ക്കായ്‌ ഒരു ക്ലാസ്‌ വിളിച്ച്‌ കൂട്ടി. രാവിലെ ഏതാണ്ട്‌ ഏട്ട്‌ മണിയ്ക്കാണ്‌ സമയം വച്ചെതെന്ന് തോന്നുന്നു. ഞാന്‍ പതിവ്‌ പോലെ വളരെ വൈകി പത്ത്‌ മണിയായപ്പോഴെക്കും എത്തി. ലാബിന്റെ മേധാവിയും പ്രോജക്ട്‌ സഹായത്തിനുള്ള സാറുള്‍പ്പടെ എല്ലാവരും വൈകിയാണെങ്കിലും ക്ലാസ്സിനെത്തി; ഒരു പെണ്‍കുട്ടിയൊഴികെ.

പിറ്റേദിവസം, ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തലേദിവസം വരാഞ്ഞതിന്റെ കാരണം വളരെ ഗൗരവത്തില്‍ തന്നെ തിരക്കി. അപ്പോള്‍ മറുപടി: "ആര്‌ പറഞ്ഞു ഞാന്‍ വന്നില്ലെന്ന്, താങ്കള്‍ എപ്പോഴായിരുന്നു സമയം പറഞ്ഞിരുന്നുത്‌? എട്ട്‌ മണിയ്ക്ക്‌. അല്ലേ? ഞാന്‍ കൃത്യസമയത്ത്‌ തന്നെ വന്നിരുന്നു. എന്നാല്‍ പത്ത്‌ പതിനഞ്ച്‌ മിനിട്ട്‌ കാത്ത്‌ നിന്നിട്ടും ആരേയും കാണാത്തതിനാല്‍ മടങ്ങിപ്പോയി. ഞായറാഴ്ച രാവിലെ ഒരുപെണ്‍കുട്ടി ഇവിടെ തനിയെ നിന്നാല്‍ ഉണ്ടാകാവുന്ന വിഷമതകളെക്കുറിച്ച്‌ താങ്കള്‍ വല്ലതും ബോധവാനാണോ?"

എനിയ്കുത്തരമില്ലായിരുന്നു. ഒരു ബഹുനിലക്കെട്ടിടത്തിലെ മൂന്നാം നിലയിലാണ്‌ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്‌, താഴെനിന്ന് കോവേണി ചെന്നെത്തുന്നത്‌ സ്ഥാപനത്തിന്റെ മുന്‍വശത്തുള്ള ഇടുങ്ങിയ ഇടനാഴിയിലേക്കും.സ്ഥാപനത്തിന്‌ മുകളില്‍ ലോഡ്ജോ മറ്റോ പ്രവര്‍ത്തിക്കുന്നെണ്ടെന്ന് തോന്നുന്നു. ഇവിടെ ഒറ്റയ്ക്ക്‌ കിട്ടിയാല്‍ മനുഷ്യത്വം മരവിച്ചവര്‍ക്ക്‌ എന്തും ചെയ്യാം.!

സംഭവം രണ്ട്‌.
സ്ഥലം പഴയ ആപ്‌ടെക്‌ തന്നെ.അവിടുത്തെ തന്നെ ചില സീനിയേഴ്സുമായ്‌ (ആണും പെണ്ണും) ഞാന്‍ സൗഹൃദത്തിലായിരുന്നു.(ഇതൊക്കെയാണ്‌ പ്രോജക്ട്‌ ലീഡ്‌ ചെയ്താലുള്ള ഗുണം). അതിലെരെണ്ണം (പെണ്‍) ഏതോ ആവശ്യം പറഞ്ഞ്‌ എന്നോട്‌ അന്‍പത്‌ രൂപ കടം വാങ്ങി. മാസങ്ങള്‍ ഒന്ന് രണ്ട്‌ കഴിഞ്ഞിട്ടും തിരിച്ച്‌ കിട്ടാത്തതിനാല്‍ ഒന്നു ചോദിച്ചു നോക്കി. അപ്പോള്‍ അത്‌ യാദൃച്ഛികമായിട്ടാണെങ്കിലും കേട്ടയുടനെ ഒരു സീനിയര്‍ സുഹൃത്ത്‌ ആ രൂപ അവന്റെ കൈയ്യില്‍നിന്ന് എനിയ്ക്കെടുത്ത്‌ തന്നു. കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാവാഞ്ഞതിനാല്‍ ഞാന്‍ ആ സുഹൃത്തിനോട്‌ പിന്നീട്‌ ഒറ്റയ്ക്ക്‌ കിട്ടിയപ്പോള്‍ ചോദിച്ചു. "അവള്‍ രൂപ നിനക്ക്‌ തിരിച്ച്‌ തരുമെന്ന് വല്ല ഉറപ്പുമുണ്ടോ?"

അപ്പോള്‍ അവന്റെ മറുപടി:"അതൊന്നും പ്രയാസമില്ലടേയ്‌. ഒരുദിവസം അവളേം കൊണ്ട്‌ സിനിമയ്ക്ക്‌ പോയാല്‍ മതി, നിനക്ക്‌ തന്നത്‌ എനിയ്ക്‌ മുതലാകും."

Saturday, September 1, 2007

വിമാനയാത്രയിലെ സാമാന്യമര്യാദകള്‍

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട ചില സാമാന്യമര്യാദകളെക്കുറിച്ച്‌ ഇതാ ഇവിടെ വിവരിക്കുന്നു. വിവരണം ആംഗലേയത്തിലാണെന്ന് മാത്രം. ഭാഷാ വൈദഗ്‌ദ്ധ്യമുള്ള ആരെങ്കിലും ഇത്‌ വിവര്‍ത്തനം ചെയ്ത്‌ കുറെക്കൂടി രസകരമായ മറ്റൊരു പോസ്റ്റാക്കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും.

Tuesday, August 28, 2007

തിരുവോണക്കോടി

എന്താണെന്നറിയില്ല,
പാഠശാലയില്‍ പഠിച്ച
പലതും മറന്ന് പോയിട്ടും,
ഒന്നാം ക്ലാസ്സില്‍ പഠിച്ച
ഈയൊരു കവിത മാത്രം
വര്‍ഷങ്ങള്‍ക്ക്‌ ശേഷവും
മനസ്സില്‍ തന്നെ തങ്ങി നില്‍ക്കുന്നു.

പുലരിയോടൊത്തെന്നും
പൂന്തോപ്പിലെത്തുന്ന പൂമ്പാറ്റ
കുഞ്ഞുങ്ങള്‍ക്ക്‌ എന്തു ചന്തം!
അവരുടുത്തീടുമാ-
പ്പാവാട വിറ്റീടുമാ-
ക്കടയേതെന്ന്‌ അമ്മയ്ക്കറിഞ്ഞു കൂടേ?

അതുപോലൊരെണ്ണം
തിരുവോണക്കോടിയായ്‌
അരുമമകള്‍ക്ക്‌ വാങ്ങി തരികയില്ലേ??

Tuesday, August 14, 2007

മറക്കാത്ത സ്നേഹം

പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലം. വീടിനടുത്തുള്ള ഒരു വീട്ടില്‍ അവര്‍ക്ക്‌ സഹായിയായി വളരെ ദൂരെനിന്ന് (കടലോര പ്രദേശത്തെവിടോ ആണ്‌ അവരുടെ വീട്‌) വന്ന് താമസിക്കുന്ന ഒരു ചേച്ചിയുമായി ചങ്ങാത്തത്തിലായി. പിന്നീട്‌ സ്കൂള്‍വിട്ട്‌ വന്നാലുടന്‍ ചിലപ്പോഴൊക്കെ ഞാന്‍ അവിടെപോയിരിക്കുകയും അവരോടോപ്പം കൊച്ചുവര്‍ത്തമാനങ്ങളും, കളികളുമായി അല്‍പനേരം ചിലവഴിക്കും. ചിലപ്പോഴൊക്കെ ആ ചേച്ചി, പ്ലാസ്റ്റിക്‌ കൊണ്ടുള്ള ചില അലങ്കാര വസ്തുക്കള്‍ എനിയ്കുണ്ടാക്കി തരാറുണ്ടായിരുന്നു. രണ്ട്‌ മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ ശേഷം വിവാഹര്‍ത്ഥം അവരുടെ സ്വഗൃഹത്തിലേക്ക യാത്രയായി. പിന്നീട്‌ കാലങ്ങള്‍ ഏറെ കടന്നുപോയി. എന്റെ വിദ്യാഭ്യാസം കോളേജില്‍ ആയി. ആ സമയത്ത്‌ നമ്മള്‍ നേരത്തേ പ്രതിപാദിച്ചിരുന്ന വീട്ടിലെ ഏതോ ഒരു പ്രധാന കര്‍മ്മത്തോടനുബന്ധിച്ച്‌ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം ഒരു വിരുന്നും ഒരുക്കിയിരുന്നു. (അന്നൊന്നും ഇന്നത്തെപ്പോലെ എല്ലാം കാറ്ററിംഗ്‌ കമ്പനികളെ ഏല്‍പ്പിക്കുന്ന് പതിവുണ്ടായിരുന്നില്ല),ക്ഷണിക്കപ്പെട്ടവര്‍ക്കായിട്ടുള്ള സദ്യയ്ക്ക് കറികളും മറ്റും വിളമ്പുന്നതിനിടയില്‍ ആരോ ഒരാള്‍ എന്നെ വന്ന് വിളിച്ച്‌ അവരുടെ വീടിന്റെ അടുക്കള ഭാഗത്തേക്ക്‌ കൊണ്ടുപോയി. അവിടെ ധാരാളം സ്ത്രീകള്‍ നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നെ അങ്ങോട്ടേക്ക്‌ കൂട്ടിക്കൊണ്ടുവന്ന ആള്‍ ഒരു ചേച്ചിയെനോക്കി പറഞ്ഞു. "ഇതാണ്‌ നിങ്ങള്‍ തിരക്കിയ കൊച്ചുപയ്യന്‍". ഇതു കേള്‍ക്കേണ്ട താമസം, അവര്‍ ചാടിയെഴുന്നേറ്റ്‌ "എന്റെ മോനേ" എന്ന് പറഞ്ഞുകൊണ്ട്‌ എന്നെ കെട്ടിപ്പിടിച്ച്‌ ഉമ്മവച്ചു. എനിയ്കെന്തോ, ഇതൊരാദ്യാനുഭവമായതിനാലും, ചുറ്റും കുറെആളുകള്‍നിന്നതിനാലും, അവരുടെ പിടിയില്‍നിന്നും രക്ഷപെടാന്‍ ഞാന്‍ ഒരു ശ്രമം നടത്തി. ഇതിനിടയില്‍ ഞാന്‍ ആ ചേച്ചിയുടെ മുഖത്തേക്കൊന്ന് നോക്കി. അതെ. അത്‌ പണ്ടത്തെ ആ ചേച്ചിയായിരുന്നു. (അവരേയും ആ വീട്ടുകാര്‍ ക്ഷണിച്ചിരുന്നു.) വര്‍ഷങ്ങള്‍ക്കേറെശേഷം എന്നെക്കണ്ട സന്തോഷം കൊണ്ടാവണം അവരുടെ കണ്ണുകള്‍ രണ്ടും നിറഞ്ഞിരുന്നു.

ഇന്നും ആ സംഭവം ഞാന്‍ ഓര്‍ത്തിരിക്കുന്നു. അതുകൊണ്ടാണല്ലോ പ്രിയപ്പെട്ട നിങ്ങളും ഇത്‌ അറിയാന്‍ ഇടയായത്‌.

Thursday, July 12, 2007

ആരാച്ചാരുടെ കൂടെ ഒരു ദിവസം

ആരാച്ചാരുടെ കൂടെ ഒരു ദിവസം. എന്താ, വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നുണ്ടോ? എന്നാല്‍ സംശയം തീരെ വേണ്ട. അതേ. അറബ്‌ നാട്ടിലെ ഒരു ആരാച്ചാരെ ഒരു ദിവസമല്ല പലദിവസവും കണ്ടുമുട്ടേണ്ടിവരികയും സംസാരിക്കുകയും ചെയ്തപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ ഇതാ ഇവിടെ അയവിറക്കുന്നു.

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നിങ്ങളില്‍ പലരേയും പോലെ ഞാനും ഈ മണലാരണ്യത്തിലെ ഒരു പ്രയാസി (ഈ പ്രയോഗത്തിന്‌ ചാരുകേശിയോട്‌ കടപ്പാട്‌)ആയി മാറപ്പെട്ടു. കമ്പനിവക പ്രോജക്ട്‌ തുടങ്ങാന്‍ സമയമെടുക്കുമെന്നതിനാല്‍ കമ്പനിയുടെ പ്രധാന ആഫീസിലെ ആളൊഴിഞ്ഞ ഒരുമുറിയിലെ ഒരു ടേബിളും കസേരയും തല്‍ക്കാലത്തേക്ക്‌ ഞാന്‍ എന്റെ ഇരിപ്പിടമാക്കി മാറ്റി. ദിവിസങ്ങള്‍ പലത്‌ കഴിഞ്ഞു. അങ്ങനെയിരിക്കെ ഒരുദിവസം രാവിലെ ടേബിളിനുമുമ്പില്‍ ആജാനബാഹുവായ ഒരു മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ട്‌ അറബിച്ചുവയില്‍ ഇങ്ങനെ കാറി: Don't sit there! ആഫീസിലെ ആള്‍ക്കാരെയൊന്നും പരിചയമില്ലാത്തതിനാലും, ഞാന്‍ ഇവിടെ പുതിയ ആള്‍ ആയതിനാലും പേടിച്ചു മുറിയ്ക്‌ വെളിയില്‍ കുറെ നേരം കറങ്ങി നടന്നു. കുറച്ച്‌ കഴിഞ്ഞ്‌ ആ ആജാനബാഹു പുറത്തിറങ്ങി അപ്രത്യക്ഷമായപ്പോള്‍ ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി വീണ്ടും പഴയസ്ഥലത്ത്‌ തന്നെ വന്നിരുന്നു. ആഫീസ്‌ സഹായി നിസാര്‍ വന്നപ്പോള്‍ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. നിസ്സാര്‍ പറഞ്ഞു അയാള്‍ ആരാച്ചാരാണ്‌, അടുക്കുന്നത്‌ സൂക്ഷിച്ചു വേണം. എന്നൊക്കെ. എനിയ്ക്‌ സംശയം, ആരാച്ചാര്‍ക്ക്‌ നമ്മുടെ കമ്പനിയിലെന്ത്‌ കാര്യം? പിന്നെ അവരൊക്കെ ഇങ്ങനെ പുറത്തിറങ്ങി നടക്കുമോ? എന്തോ എനിയ്ക്കത്ര വിശ്വാസം വന്നില്ല. എന്നിരുന്നാലും നിസ്സാറിന്റെ ചില വിവരണങ്ങള്‍ കേട്ടപ്പോള്‍, കറുത്തിട്ട്‌ നല്ല ഉയരമുള്ളതും അതിന്‌ തക്കവണ്ണവും ഉള്ള ആ മനുഷ്യന്റെ രൂപം എന്റെ മനസ്സിലെ പേടി ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു.


കുറച്ചു ദിവസങ്ങള്‍ക്ക്‌ ശേഷം അദ്ദേഹം വീണ്ടും ആഫീസില്‍ വന്നു. അദ്ദേഹത്തെ കണ്ടമാത്രയില്‍ ഞാന്‍ ചാടിയേഴുന്നേറ്റു. ഈ സമയത്ത്‌ നമ്മുടെ നിസ്സാര്‍ അവിടെയുണ്ടായിരുന്നു. നിസ്സാര്‍ എന്തൊക്കെയോ അയാളോട്‌ അറബിയില്‍ പറഞ്ഞു. അപ്പോള്‍ അത്‌ കേട്ടിട്ടാവണം അദ്ദേഹം എന്റെ അടുക്കല്‍ വന്ന് ഒരു ഹസ്തദാനം നടത്തിയിട്ട്‌ "യാഹീ, മാലിഷ്‌, മാലിഷ്‌, മാഫി കോഫ്‌" എന്നൊക്കെ പറഞ്ഞു. എനിയ്ക്കൊന്നും മനസ്സിലായില്ല. നിസ്സാര്‍ എന്നോട്‌ പറഞ്ഞു "സഹോദരാ, സാരമില്ല, പേടിക്കണ്ട" എന്നൊക്കെ പറഞ്ഞ്‌ അദ്ദേഹം നിങ്ങളെ ആശ്വസിപ്പിച്ചതാണ്‌ (നിസ്സാര്‍ പറഞ്ഞുകൊടുത്തിട്ടുണ്ടാവണം എനിയ്ക്‌ അദ്ദേഹത്തെ പേടിയായിരിക്കുന്നു എന്ന്).


പിന്നീട്‌ പലതവണ അദ്ദേഹത്തെ കാണുകയും (ഇതിനിടയില്‍ എനിയ്ക്ക്‌ ആ മുറിയില്‍ തന്നെ വേറേ കസേരയും മേശയും കിട്ടി.) അങ്ങനെ അടുപ്പം കൂടിയപ്പോള്‍ ചിലകാര്യങ്ങള്‍ ചോദിക്കാന്‍ ധൈര്യമായി.. അദ്ദേഹം കമ്പനിയുടെ കസ്റ്റംസ്‌/ഷിപ്പിംഗ്‌ ക്ലീയറിംഗ്‌ ഏജന്റാണത്രേ!!. ആരാച്ചാര്‍പണി ഒരു പാര്‍ട്‌ടൈം ജോലി മാത്രം.!!! ഈ പാര്‍ട്‌ടൈം ജോലിയെപ്പറ്റി അദ്ദേഹത്തില്‍നിന്ന് കിട്ടിയ രസകരവും ഉദ്വേഗജനകവുമയ ചില വിവരങ്ങള്‍ അടുത്ത ലക്കത്തില്‍...!! ദയവായി കുറച്ച്‌ ദിവസം കാത്തിരിക്കുക.
അവസാ‍നഭാഗം ഇവിടെ

Tuesday, June 19, 2007

അരയന്നങ്ങളുടെ വീട്‌



അനിയത്തിപ്രാവ്‌..!!

എന്തിനാ നാണിക്കുന്നത്‌? ദേ ഇങ്ങോട്ട്‌ നോക്കിക്കേന്ന്.. മറ്റാരുമല്ല, നമ്മുടെ ആള്‍ക്കാരൊക്കെ തന്നെയാ...

Sunday, June 17, 2007

Wednesday, June 13, 2007

പെരുന്തേനരുവീ..ഫോട്ടോപോസ്റ്റ്‌

"പെരുന്തേനരുവീ..
പമ്പാനദിയുടെ അനുജത്തീ...
നമുക്കൊരേ...പ്രായം,
നമുക്കൊരേ... മോഹം,
നമുക്കൊരേ ദാഹം.
........ ...... ....... .....
ഈ ഓര്‍മ്മകള്‍ മരിക്കുമോ?
ഇവിടുത്തെ ഓളങ്ങള്‍ നിലക്കുമോ?
ആഹ..അഹഹ..ഒഹൊ ഒഹൊ.."
ക്ഷമിക്കണം ചില വരികള്‍ അറിയാതെ മാറ്റിപാടിപ്പോയി.
പെരുന്തേനരുവിയുടെ ചിലദൃശ്യങ്ങള്‍... വാ കൂട്ടുകാരേ..

മുന്നറിയിപ്പ്‌: ഈ മനോഹര ദൃശ്യം കാണാന്‍ പോകുന്നതൊക്കെ കൊള്ളാം. ദയവുചെയ്ത്‌ അവിടെ മുങ്ങിക്കുളിക്കാനും, വെള്ളചാട്ടത്തിനു കുറുകെ അക്കരെ, ഇക്കരെ നടക്കാനും ശ്രമിക്കരുത്‌. കാരണം താങ്കളുടെ വീട്ടുകാരും, നാട്ടുകാരും, പിന്നെ ഈ ബൂലോഗത്തെ കൂട്ടുകാരുമൊക്കെ നിങ്ങളെ കാത്തിരിപ്പുണ്ട്‌.


Tuesday, June 12, 2007

കൗതുകവാര്‍ത്ത

നമ്മളുടെ നാട്ടിലെ ചാനലുകാര്‍ക്ക്‌ വാര്‍ത്തകള്‍ക്ക്‌ ഇത്ര ക്ഷാമമോ?കഴിഞ്ഞദിവസം ഏഷ്യാനെറ്റ്ന്റെ വാര്‍ത്താ ചാനലില്‍ കണ്ടതും (സബ്റ്റൈറ്റില്‍), കേട്ടതും.

"കോഴിക്കോട്‌ സബ്‌രജിസ്റ്റ്രാര്‍ ആഫീസില്‍ ഡിജിറ്റല്‍ ഇമേജ്‌ പ്രിന്റര്‍ സ്ഥാപിച്ചു.ഇതില്‍നിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ആധാരത്തിന്റെ പകര്‍പ്പ്‌ എടുക്കാന്‍ സാധിക്കും."

ഇന്നത്തെക്കാലത്ത്‌ ഇതൊക്കെ ഒരു വാര്‍ത്തയാണോ എന്റെ ദൈവമേ? ഒരുപക്ഷേ നമ്മുടെ നാട്ടില്‍ ഇതൊക്കെ ഇപ്പോഴും ഒരു അല്‍ഭുതമാണെങ്കില്‍ പ്രിയ കൂട്ടുകാര്‍ ക്ഷമിക്കുക!!!!

Wednesday, June 6, 2007

പാത്തുമ്മായുടെ ആട്‌

പലരും നമ്മുടെ ബഷീറിക്കായുടെ (വൈക്കം മുഹമ്മദ്‌ ബഷീര്‍) "പാത്തുമ്മായുടെ ആട്‌" വായിച്ചിട്ടുണ്ടവും. എന്നാല്‍ അതിലെ ആടിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലന്നാണ്‌ എനക്ക്‌ തോന്നുന്നത്‌. എന്നാല്‍ അത്‌ ഇവിടെയുണ്ട്‌. ദാ ഇവിടെ നോക്കൂ. ഇത്തിരി കുറുമ്പ്‌ കൂടുതലാണ്‌. അതുകൊണ്ടാണ്‌ കെട്ടിയിട്ടിരിക്കുന്നത്‌. അതുതന്നെയുമല്ല ബ്ലോഗിലെ പാചകശിരോമണികളായ എതെങ്കിലും ബെടക്ക്‌ ബിരിയാണിവെയ്പ്പുകാരെങ്ങാനും (മ്മടെ ബിരിയാണിക്കുട്ടിയല്ല..ട്ടോ) കണ്ടാല്‍..? കണ്ടാപ്പിന്നെ ഞമ്മടെ ആടിന്റെ കഥ സ്വാഹ!!!

Tuesday, June 5, 2007

അഞ്ചരയ്ക്കുള്ള വണ്ടി!!

ബ്ലോഗ്‌ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌,
"അഞ്ചരയ്ക്കുള്ള വണ്ടി രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍നിന്നും ഏതാനും നിമിഷങ്ങള്‍ക്കകം പുറപ്പെടുന്നതാണ്‌."

മറ്റൊരാള്‍: "വണ്ടി.. വണ്ടി... നിന്നെപ്പോലെ വയറിലെനിയ്ക്കും തീയ്യാണേ..."

Monday, June 4, 2007

മെഴുകുതിരി

തല്‍ക്കാലം എന്റെ അന്തരാത്മാവില്‍നിന്നൊന്നും നിര്‍ഗ്ഗളിക്കാത്തതിനാല്‍ (Sponatnous Overflow of Powerful Emotions by Tranquilities...?) എന്റെ ഇഷ്ടകവിയായ ശ്രീ ചെമ്മനം ചാക്കോയുടെ "മെഴുകുതിരി" എന്ന കവിത ഇവിടെ ചൊല്ലട്ടെ. ഇതും പ്രവാസിയെക്കുറിച്ചാണ്‌. പ്രവാസി(പ്രയാസി)യെക്കുറിച്ച്‌ കൂടുതലും എഴുതിയിട്ടുള്ളതും ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നതും പ്രവാസികള്‍ തന്നെ ആണല്ലോ?പിന്നെ എനിയ്ക്കൊരു സംശയം.ഈ പ്രവാസികള്‍ എന്ന് വിശേഷിപ്പിക്കുന്നത്‌ അറേബ്യന്‍ നാട്ടിലുള്ളവരെ മാത്രമാണോ?

ഇനിയും കവിത വായിച്ചു രസിക്കു.... മറ്റുള്ളവരുടെ വേദനയാണല്ലോ നമ്മള്‍ക്കൊക്കെ എന്തെങ്കിലും രസം പകരുന്നത്‌.

രൂപ ഞാനയക്കുന്നു
നന്ദിനി, നിന്നോമന
രൂപത്തിനൊരായിര
മുമ്മയും പൊനോമനേ.

ആഴിമേഖല കട-
ന്നിപ്പൊഴങ്ങെത്തിച്ചേരാ
നായിടും ചിറകെനി
ക്കീശന്‍ തന്നിരുന്നേങ്കില്‍!!!

ഇത്‌ എഴുതാന്‍ കുറെയുണ്ട്‌..... അതിനാല്‍ കവിതയൂടെ കാതലായ ഭാഗം എഴുതി അവസാനിപ്പിക്കാം.

കത്ത്‌ ഞാന്‍ ചുരുക്കുന്നു
പൊന്നു നന്ദിനി, ലീവി
ലെത്തിടുന്നേരം കൊണ്ടു
വന്നിടാം, പറഞ്ഞേക്കൂ
വല്യമാമന്‍ ചോദിച്ച ഷര്‍ട്ടും
നെല്ലിമുറ്റത്തെച്ചാണ്ടി
സാറിന്നു വാച്ചും സ്കോച്ചും,
ഹരിമോനുടെ റ്റ്യൂഷന്‍
മിസ്ട്രസ്സിനേകാന്‍ നീ ചൊ
ന്നൊരു സാരിയും പിന്നെ
നിനക്കെന്‍ സര്‍വ്വവും

പണമേ നീയില്ലാതെ
പുലരാന്‍ പ്രയാസം, നിന്‍
തുണയും നേടിക്കൊണ്ടു
നാട്ടില്‍ ഞാന്‍ ചെന്നെത്തുമ്പോള്‍

യൗവ്വനം വാര്‍ന്നേപോയ
ഭാര്യയും, പിതാവിന്റെ
കൈവശമൊതുങ്ങാത്ത
മക്കളും.........
കഷടമെന്‍ ഹ്രദന്തത്തി-
ന്നെരിച്ചിലല്‍പം? പ്രിയ
പ്പെട്ട നന്ദിനി കാതു
പൊത്തുക, കേള്‍ക്കേണ്ടാ നീ..

രൂപ ഞാനയക്കുന്നു
നന്ദിനി, നിന്നോമന
രൂപത്തിനൊരായിര
മുമ്മയുമെന്നോമനേ.

Sunday, June 3, 2007

അക്കരെപോകാന്‍....ഫോട്ടോപോസ്റ്റ്‌

ചിത്തിരതോണിയില്‍ അക്കരെപോകാന്‍ എത്തിടാമോ...?
നാട്ടിന്‍പുറത്തെ ചില ദൃശ്യങ്ങള്‍..!!

Wednesday, May 30, 2007

ആറടി മണ്ണിന്റെ സൗന്ദര്യം

ഫ്രാന്‍സില്‍ വേറേ എന്തെല്ലാം കാഴ്ചകളുണ്ട്‌!! പക്ഷേ ഈ പോട്ടോ എഞ്ചിന്റെ കണ്ണില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇവയൊക്കെയാണ്‌. എത്ര മനോഹരമായിട്ടാണ്‌ അവര്‍ സെമത്തേരി സൂക്ഷിച്ചിരിക്കുന്നത്‌.

മന്നവനാകട്ടെ..യാചകനാകട്ടെ..




വിവാഹത്തിനുശേഷമുള്ള പോട്ടോ പിടുത്തത്തിനിടയില്‍ പാടത്തിന്റെ ഭംഗി പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയത്‌. അതെ. അവസാനം എല്ലാവരും ഇവിടെത്തന്നെ....!! ആറടിമണ്ണില്‍ നീറിയൊടുങ്ങും.....!

Monday, May 28, 2007

പെന്‌ലോപി

2001 ജനുവരി 2-ാ‍ം തിയ്യതി, അച്ഛന്‍ എനിയ്ക്‌ അയച്ച ഒരു കത്തിലെ ചിലഭാഗങ്ങള്‍: "Penelope" എന്ന കഥാപാത്രത്തെക്കുറിച്ച്‌ കൂടുതല്‍ അറിഞ്ഞാല്‍ കൊള്ളാമെന്ന് എഴുതിയിരുന്നല്ലോ.

ഹോമര്‍ എന്ന ഗ്രീക്ക്‌ മഹാകവിയുടെ "ഇലിയഡ്‌" എന്ന ഇതിഹാസ (Epic) കൃതിയിലെ ഒരു കഥാപാത്രമാണ്‌ യുലീസിസ്‌. അതിലെ കഥ ഏതാണ്ട്‌ ഇങ്ങനെ. യൂലിസിസിന്റെ ഭാര്യയാണ്‌ Penelope. ട്രോയിയിലെ രാജാവായ "Priam" തന്റെ മകനായ Paris രാജകുമാരനെ ഒരു സമാധാനദൗത്യവുമായി ഗ്രീസിലേക്ക്‌ അയയ്ക്കുന്നു. അയാള്‍ അവിടെ ചുരുക്കം ദിവസത്തെ താമസത്തിനു ശേഷം അവിടുത്തെ രാജാവായ Menelaus-ന്റെ ഭാര്യ Helen-നെ തട്ടിക്കൊണ്ട്‌ ട്രോയിയിലേക്ക്‌ കടന്നു. ഇതിന്റെ നാണക്കേട്‌ തീര്‍ക്കാനും തന്റെ ഭാര്യയെ തിരിച്ചെടുക്കാനും രാജാവ്‌ ഒരു വന്‍ കപ്പല്‍പടയുമായി Troy-യ്ക്കെതിരെ യുദ്ധം ചെയ്യുന്നു. രാജാവിനെ കൂടാതെ Agamemnon, Acheles, Ajax, Ulysses തുടങ്ങിയ യുദ്ധവീരന്മാര്‍ ഒരുഭാഗത്തും, Hector, Troilus, Paris, Helenus തുടങ്ങിയ വീരന്മാര്‍ troyയുടെ ഭാഗത്തും. ദീര്‍ഘകാലം നീണ്ടുനിന്ന യുദ്ധത്തില്‍ troyപരാജയപ്പെടുകയും (അത്‌ ഒരു ചതിപ്രയോഗത്തിലൂടെ ആയിരുന്നു, അതിന്റെ ആസൂത്രകന്‍ Ulysses ആയിരുന്നു. അക്കഥ പിന്നീട്‌ ഒരിക്കല്‍ എഴുതാം.

ഹെലനെ വീണ്ടെടുത്ത്‌ ഗ്രീക്കുകാര്‍ തിരികെ പോവുകയും ചെയ്തു. എന്നാല്‍ Ulyssesഉം കൂട്ടരും സഞ്ചരിച്ചിരുന്ന കപ്പല്‍ കൂട്ടം തെറ്റി ദിര്‍ഘകാലം അലഞ്ഞു തിരയേണ്ടിവന്നു. ഈ "യുലീസിസന്റെ ഭാര്യയാണ്‌ "പെന്‌ലോപി". തന്റെ ഭര്‍ത്താവ്‌ തിരികെ വരുമെന്ന് പ്രതീക്ഷിച്ച്‌ ക്ഷമയോടെ അവര്‍ കാത്തിരുന്നു. മകന്‍ "റ്റെലിമാക്കസ്‌" ഒരു പ്രാപ്തിയില്ലാത്ത ചെറുപ്പക്കാരന്‍. ഈ തക്കം നോക്കി കുറെപ്പേര്‍ (കാമുകന്മാര്‍) പെനിലോപി; തങ്ങളിലൊരുവനെ കല്ല്യാണം കഴിക്കണമെന്നാവശ്യപ്പെട്ടു അവരുടെ വീട്ടില്‍ തമ്പടിച്ചു. യുലിസിസ്‌ മരിച്ചുപോയിക്കാണുമെന്നും പറഞ്ഞ്‌ ദിവസവും ഈ പരിപാടിതുടര്‍ന്നു. ഇവരുടെ ശല്ല്യം ഒഴിവാക്കാന്‍ പെന്‌ലോപി ഒരു തന്ത്രം പ്രയോഗിച്ചു. ഒരു തൂവാലയില്‍ ചിത്രതയ്യല്‍ ചെയ്യാന്‍ തുടങ്ങി. ഇതിന്റെ പണി തീരുമ്പോള്‍ കാമുകരില്‍ ഒരാളെ കല്ല്യാണം കഴിയ്ക്കാമെന്ന് അവരോട്‌ പറഞ്ഞു. പകല്‍ മുഴുവന്‍ അവര്‍ കാണ്‍കെ തയ്യല്‍പണി ചെയ്തുകൊണ്ടിരിക്കും. രാത്രിയില്‍ അതെല്ലാം അഴിച്ചുകളയും. പിറ്റേദിവസം വീണ്ടും തയ്യല്‍ തുടരും, രാത്രിയില്‍ അഴിയ്ക്കും. അങ്ങനെ ദീര്‍ഘകാലം (പത്തുകൊല്ലം ആണെന്നാണ്‌ എന്റെ ഒാര്‍മ്മ) അവരെ കളിപ്പിച്ചുകൊണ്ടിരിന്നു. അവസാനം യുലിസിസ്‌ തിരികെ എത്തുകയും അവിടെ തമ്പടിച്ചു കിടന്നവരെയെല്ലാം തല്ലിയോടിച്ച്‌ ഭാര്യയോടും മകനോടുംകൂടി സുഖമായി വസിച്ചു.

ട്രോയിയിലെ യുദ്ധത്തിനുശേഷം യുലീസിസിന്റേയും കൂട്ടരുടേയും, തിരികെയുള്ള യാത്രയിലെ വീരകൃത്ര്യങ്ങളെ സംബന്ധിച്ച്‌ ഹോമറിന്റെ മറ്റൊരു കൃതിയാണ്‌ "ഒഡിസി".

ഒരു പ്രത്യേക ജോലി ചെയ്ത്‌ ഏതാണ്ട്‌ പൂര്‍ത്തിയാകാറാകുമ്പോള്‍ അത്‌ മാറ്റിമറിച്ച്‌ കളഞ്ഞ്‌ വീണ്ടും അതു തന്നെ ചെയ്യേണ്ടിവരികയും ചെയ്യുമ്പോള്‍ "പെന്‌ലോപിയുടെ തയ്യല്‍വേല പോലെ" എന്ന് ചിലപ്പോള്‍ പറയാറുണ്ട്‌.

Saturday, May 19, 2007

ആട്ടപ്പെട്ടി ചുമക്കുന്നവര്‍

"അച്ഛന്‍ എഴുതി അയച്ചുതന്ന ഈ കഥയുടെ വാചകഘടനയ്ക്കോ, ആശയത്തിനോ, ഇവിടെ ഒരു മാറ്റവും വരുത്തിയിട്ടില്ല."

ഫാറൂഖ്‌ ബക്കര്‍ (വിചാരം) - പൊന്നാനിയുടെ ദൈനംദിനവേലകളുടെ വിവരണം വായിച്ചു. ഇവിടെ നാട്ടില്‍ ഏതാണ്ട്‌ എഴുപത്‌ വര്‍ഷം മുന്‍പ്‌ നടപ്പുള്ള ഒരു കഥ ചുരുക്കത്തില്‍ പറയാം. ആട്ടപ്പെട്ടി ചുമക്കുന്നവരുടെ കഥ

ആട്ടപ്പെട്ടി എന്നാല്‍ കഥകളി ചമയങ്ങളും, കിരീടങ്ങള്‍, തോള്‍വളകള്‍, വസ്ത്രങ്ങള്‍, മുതലായവ അടങ്ങുന്ന പെട്ടി. നമ്മുടെ അരിപ്പെട്ടിയോളം വലിപ്പം വരുന്ന രണ്ടുപെട്ടി ഉണ്ടായിരിക്കും. ഏതാണ്ട്‌ എഴുപത്‌ കൊല്ലം മുമ്പുള്ള സംഭവമാണ്‌. വാഹനങ്ങള്‍ ചുരുക്കം. ഉണ്ടെങ്കില്‍ തന്നെ ഇങ്ങനെയുള്ള പെട്ടികള്‍ വണ്ടികളില്‍ കൊണ്ടുപോവുകയില്ല. കഥകളി നടത്തുന്നത്‌ ഏതെങ്കിലും ഇല്ലങ്ങളിലോ, കോവിലകങ്ങളിലോ ആയിരിക്കും. കഥകളി ഉപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വീട്ടിലെ കാരണവര്‍ക്ക്‌ ഒരു എഴുത്ത്‌ കിട്ടുന്നു. ഇന്ന സ്ഥലത്ത്‌ കഥകളി, ഇന്ന തീയ്യതിയില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്‌. അവിടേക്ക്‌ കഥകളികോപ്പുകള്‍ കൊടുത്തയയ്ക്കണം. പെട്ടിചുമക്കാന്‍ ഈ വീടുമായി ബന്ധപ്പെട്ട രണ്ടു ചുമട്ടുകാരെ ഏര്‍പ്പാടാക്കുന്നു.വളരെ ഭാരമേറിയ പെട്ടികളാണ്‌. 15-20കിലോമീറ്റര്‍ ദൂരം വരും. സന്ധ്യയ്ക്‌ മുമ്പു എത്തണം. ചുമട്ടുകാര്‍ പെട്ടി തലയില്‍ ഏറ്റി യാത്ര തുടങ്ങുന്നു. പെട്ടികള്‍ കളിസ്ഥലത്ത്‌ എത്തിച്ചാല്‍ "പിന്നെ സുഖമാണ്‌."

സന്ധ്യയോടെ നിര്‍ദ്ദിഷ്ടസ്ഥലത്ത്‌ എത്തിയാലുടന്‍ കഥകളികാര്‍ക്ക്‌ സദ്യ തയ്യാറാക്കണം. നടന്മാര്‍, പാട്ടുകാര്‍, മേളക്കാര്‍, ചുട്ടികുത്തുന്നവര്‍ തുടങ്ങിയവര്‍ എത്തിയിട്ടുണ്ടാകും. അരി, തേങ്ങ, കറിയ്ക്കുള്ള വക എല്ലാം ഉണ്ടാകും. പാത്രങ്ങള്‍ (ഓട്‌, ചെമ്പ്‌, തുടങ്ങിയവ)എല്ലാം തേച്ച്‌ വൃത്തിയാക്കിയിട്ട്‌ വേണം തുടങ്ങാന്‍. ഒരുവിധത്തില്‍ ചോറും, കറിയും വെച്ചു വിളമ്പി, അവരും കഴിച്ചു കഴിഞ്ഞു. "പിന്നെ സുഖമാണ്‌." ഉടനെ തന്നെ ചുട്ടി (കഥകളിയ്ക്‌ മുഖത്ത്‌ തേച്ചുപിടിപ്പിക്കല്‍)യ്ക്കുള്ള അരി അരയ്ക്കണം. (ഇന്നത്തെ പോലെ make-up സാധനങ്ങള്‍ കടയില്‍ കിട്ടുകയില്ല. നല്ല പച്ചരി അധിക വെള്ളം ചേര്‍ക്കാതെ വേണം) - പിന്നെ കരിപ്പൊടി മുതലായവയും. "അതു കഴിഞ്ഞാല്‍ സുഖമാണ്‌" ഉടനെ നടന്മാര്‍ക്കുള്ള വേഷവിധാനങ്ങള്‍ അണിയിച്ചൊരുക്കകയാണം. അതിന്‌ ചുട്ടിക്കാരനെ (makeupman) സഹായിക്കണം. അത്‌ കുറെനേരം പിടിക്കും. "പിന്നെ സുഖമാണ്‌." അപ്പോഴേക്കും രാത്രി രണ്ടുമണി ആയിരിക്കും. അപ്പോഴാണ്‌ കളിതുടങ്ങുന്നത്‌. അതിന്‌ തിരശ്ശീല (curtain) പിടിയ്ക്കണം. അത്‌ കെട്ടുകയോ വലിച്ചു നീക്കുകയോ അല്ല. രണ്ടുപേരും ഓരോഅറ്റത്തും പിടിച്ചുകൊണ്ടു നില്‍ക്കുകയാണ്‌. എപ്പോഴും വേണ്ടെങ്കിലും കളി അവസാനിക്കുന്നതുവരെ നില്‍ക്കേണ്ടി വരും. ദുര്യോധനവധം, കീചകവധം, എന്നിങ്ങനെ ഏതെങ്കിലും വധം ആയിരിയ്ക്കും കഥ. കളി രാവിലെ ഏഴുമണി വരെ നിളും. "അതു കഴിഞ്ഞാല്‍ പിന്നെ സുഖമാണ്‌." പിന്നെ കഥകളി വേഷങ്ങളെല്ലാം അടുക്കി പെട്ടികളില്‍ വെയ്ക്കണം. തലേദിവസം സദ്യയ്ക്ക്‌ ഉപയോഗിച്ച പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി ഏല്‍പ്പിക്കണം. "പിന്നെ സുഖമാണ്‌."

രാവിലെ പലഹാരം കൂട്ടി കാപ്പിയോ കഞ്ഞിയോ കിട്ടും. പിന്നെ കൂലികിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തുനില്‍പാണ്‌. കൂലി അവിടെനിന്ന്‌ കിട്ടുകയില്ല. ചുമട്ടുകാരുടെ കയ്യില്‍ കൊടുത്തുവിട്ട കത്തില്‍ ഇങ്ങനെ എഴുതിയിരിക്കും. "ആവശ്യപ്പെട്ട പ്രകാരം കഥകളി ചമയങ്ങള്‍ കൊടുത്തയയ്ക്കുന്നു. ചുമട്ടുകാര്‍ക്കുള്ള പ്രതിഫലം അവിടെനിന്ന് കൊടുക്കേണ്ട അവര്‍ തിരികെ വരുമ്പോള്‍ ഇവിടെ നിന്ന് കൊടുത്തു കൊള്ളാം," വിവരമറിഞ്ഞ്‌ നിരാശരായി ഈ പെട്ടി തലയിലേറ്റി നടന്ന് അലഞ്ഞു തിരികെയെത്തും. പെട്ടി ഇറക്കി വെച്ചു കഴിഞ്ഞാല്‍ "പിന്നെ സുഖമാണ്‌." കൂലി അവിടെനിന്ന് കിട്ടുകയില്ല. അവര്‍ ഇവിടെ സ്ഥിരം ജോലി ചെയ്ത്‌ ശാപ്പാട്‌ കഴിച്ചു കഴിയുന്നവരാണ്‌. പിന്നെ പ്രത്യേകിച്ച്‌ കൂലി എന്തിനാണ്‌? പെട്ടി ഇവിടെ ഇറക്കി വച്ചുകഴിഞ്ഞ്‌ അന്നേദിവസം ഉച്ചതിരിഞ്ഞ്‌ വേറൊരു കളിസ്ഥലത്തേക്ക്‌ പെട്ടികളും ചുമന്ന് പോകേണ്ടിവരും അവിടേയും അനുഭവം മേല്‍വിവരിച്ചതുതന്നെ. തലേദിവസം ഒരുപോള കണ്ണടച്ചിട്ടില്ല. തിരിച്ചുവരുന്ന വഴി വല്ല ക്ഷേത്രമൈതാനത്തിലെ ആല്‍ത്തറയിലോ, ചുമടുതാങ്ങി(അത്താണി)യുടെ തൂണില്‍ ചാരിയോ ഒന്നുറങ്ങിയെന്നു വരുത്താം. അതും ഒരു സുഖം തന്നെ.

Wednesday, March 28, 2007

അച്‌ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം

എന്റെ കുഞ്ഞുന്നാളില്‍ അച്ഛന്‍ വൈകിട്ട്‌ ഓഫിസില്‍നിന്നു വന്ന്, കുളികഴിഞ്ഞ ശേഷം വീടിന്റെ ഹാളില്‍ക്കൂടി അങ്ങോട്ടും ഇങ്ങോട്ടും അല്‍പനേരം നടക്കുക പതിവുണ്ട്‌. മിക്കപ്പോഴും ആ സമയം ഞാന്‍ അച്ഛന്റെ തോളിലുണ്ടായിരിക്കും. ഒരുപകല്‍ മാത്രം പ്രായമുള്ള അച്ഛന്റെ മുഖത്തെ കുറ്റിരോമങ്ങള്‍ കൊണ്ട്‌ ഇടയ്ക്കിടെ എന്റെമുഖത്തുരസി എന്നെ അലസോരപ്പെടുത്തിയിരുന്ന എന്റെ അച്ചാച്ചനെ(അങ്ങനെയാണ്‌ ഞാന്‍ വിളിക്കുക)യാണ്‌ എനിയ്ക്കേറെ ഇഷ്ടം.

കേരളത്തിലെ കോട്ടയം, എറണാകുളം, കോഴിക്കോട്‌, വയനാട്‌, കാസര്‍കോട്‌, എന്നീ ജില്ലകളൊഴികെ ബാക്കിയെല്ലാ ജില്ലകളിലും മാറി മാറി ജോലിചെയ്തിട്ടുണ്ട്‌ എന്റെ അച്ഛന്‍.

രാത്രി കാലങ്ങളില്‍ മുറ്റത്തിറക്കി ചന്ദ്രനെയും നക്ഷത്രങ്ങളേയും മാത്രമല്ല, പിന്നയോ ബുധനെയും ശുക്രനെയും, അങ്ങു ദൂരെ.. ദൂരെ.. സപ്‌തര്‍ഷികളെയും കാണിച്ചു തന്നിട്ടുണ്ട്‌ എന്റെ അച്ഛന്‍. പിന്നെ രാത്രിയില്‍ മുറ്റത്തെ മുല്ലച്ചെടികള്‍ പൂക്കുന്നതും അതിലെ പൂക്കള്‍ വിടരുന്നതും കാണിച്ചുതന്നിട്ടുണ്ട്‌

കുട്ടിക്കാലത്ത്‌ ഗലീലയോ, ആര്‍ക്കിമിഡിസ്‌, സ്പാര്‍ട്ടക്കസ്‌ എന്നിവരുടെ ജീവചരിത്രങ്ങളടങ്ങിയ പുസ്തകങ്ങള്‍ വാങ്ങി തന്നതും എന്റെ അച്ഛന്‍. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വായനശാലയിലേക്ക്‌ പറഞ്ഞയച്ച്‌ വായനശീലം വളര്‍ത്തിയതും എന്റെ അച്ഛന്‍.

സ്കൂള്‍ അവധിക്കാലങ്ങളില്‍ മലമ്പുഴയിലും, മൂന്നാറിലും, പിന്നെ മാട്ടുപെട്ടിയിലും, മറയൂരിലും എന്നെ കൊണ്ടുപോയിട്ടുണ്ട്‌ എന്റെ അച്ഛന്‍. സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ സമയം കിട്ടുമ്പോഴൊക്കെ എന്റെ ഇംഗ്ലീഷ്‌ നോട്ട്ബുക്കിലെ സ്പെല്ലിംഗുകള്‍ തിരുത്തി തന്നിരുന്നതും എന്റെ അച്ഛന്‍. ഗണിതശാസ്ത്രത്തിലെ ഹരണക്രിയ എനിയ്ക്‌ എളുപ്പമാക്കി തന്നതും എന്റെ അച്ഛന്‍. പ്രോഗ്രസ്‌ കാര്‍ഡിലെ റിമാര്‍ക്സ്‌ എല്ലായ്‌പ്പോഴും "തൃപ്തികരമല്ല" എന്ന് കണ്ടിട്ടും അതില്‍ ഒപ്പിട്ട്‌ തരാന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ലാത്ത എന്റെ അച്ഛന്‍.

പക്ഷികളുടെ കടംകഥയ്ക്ക്‌ (ഒരു മരത്തില്‍ കുറെ കിളികള്‍, അതിലെ ഒരു കിളി ഇങ്ങനെ പറഞ്ഞു: ഞങ്ങളും, ഞങ്ങളോളവും, ഞങ്ങളില്‍ പാതിയും, അതില്‍ പാതിയും, പിന്നെ ഞാനുംകൂടി ചേര്‍ന്നാല്‍ നൂറാകും. എന്നാല്‍ ഞങ്ങളെത്ര?) ഗണിതശാസ്ത്രത്തിലെ ആള്‍ജിബ്ര സമവാക്യത്തിലൂടെ എനിയ്ക്‌ ഉത്തരം കാണിച്ചു തന്നതും എന്റെ അച്ചാച്ചനാണ്‌.

കുട്ടിക്കാലങ്ങളിലെ എല്ലാ ഓണത്തിനും പുതിയ കയറു തന്നെ വാങ്ങി ഊഞ്ഞാല്‍ ഇട്ടുതന്നിരുന്നു അച്ഛന്‍. കൊട്ടാരക്കര ജോലിചെയ്തിരുന്നപ്പോള്‍ ചിലപ്പോഴൊക്കെ അവിടുത്തെ ഗണപതിയമ്പലത്തില്‍നിന്ന് ഉണ്ണിയപ്പം വാങ്ങി കൊണ്ടു വന്നു തന്നിട്ടുണ്ട്‌ എന്റെ അച്ഛന്‍. പിന്നിട്‌ അവിടുത്തെ ഉത്സവത്തിനു എന്നെ കൊണ്ടുപോയി കെ.ജി.മാര്‍ക്കോസിന്റെ ഗാനമേള കേള്‍പ്പിച്ച എന്റെ അച്ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം.

പത്താം ക്ലാസ്സില്‍ ആയപ്പ്പ്പോള്‍ BSA സൈക്കിള്‍ വാങ്ങിതന്നതും ക്ലാസ്സ്‌ (പ്രതിക്ഷയ്ക്കത്ര ഉയര്‍ന്നില്ല) കടന്നപ്പോള്‍ HMTയുടെ 'Vivek' Model വാച്ച്‌ വാങ്ങിതന്ന എന്റെ അച്‌ഛന്‍. (അങ്ങനെയെങ്കിലും മകന്‌ കുറച്ച്‌ വിവേകം വന്നെങ്കിലോ എന്നു വിചാരിച്ചിട്ടുണ്ടാവും.

മാര്‍ച്ചു മാസത്തിലെ കോളേജ്‌ ഫീസ്‌ ചോദിച്ചപ്പോള്‍ (റെഗുലര്‍ കോളേജുകളിലില്‍ സാധാരണ മാര്‍ച്ച്‌ മാസത്തെ ഫീസ്‌ വാങ്ങാറില്ല) മാര്‍ച്ച്‌ മാസത്തിലെ ഫീസ്‌ തരില്ല എന്നാല്‍ മറ്റേതെങ്കിലും മാസത്തെ കുടിശിഖയുണ്ടെങ്കില്‍ അത്‌ തരാമെന്നുപറഞ്ഞ എന്റെ അച്ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം.

പിന്നീട്‌ കാലങ്ങള്‍ കടന്നപ്പോള്‍ Oedipus Complex എന്താണെന്ന്‌ പറഞ്ഞു തന്നതും എന്റെ അച്ഛന്‍.

തുച്ഛമായ പെന്‍ഷനില്‍നിന്നു വളരെ വലിയ വിലയുള്ള യമഹായുടെ Music Keyboard വാങ്ങി തന്ന എന്റെ അച്ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം.

ഹിന്ദി ഭാഷ അറിയാത്ത എന്നാല്‍ റാഫി, മുകേഷ്‌, മന്നാഡേ, ലത മങ്കേഷ്ക്കര്‍ തുടങ്ങിയവരുടെ പാട്ടുകള്‍ കേള്‍ക്കുന്ന എന്റെ അച്ഛന്‍.

എനിയ്ക്കുള്ള കത്തുകളില്‍ നിറയെ ഷേക്‍സ്പിയരിന്റേയും ഗ്രീക്ക്‌ പുരാണത്തിലേയും കഥാഭാഗങ്ങള്‍ കൊണ്ടു നിറച്ചിരുന്ന എന്റെ അച്ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം.

അമ്മച്ചിയുടെ രോഗാവസ്ഥയെക്കുറിച്ചു ചോദിച്ചപ്പോള്‍ "Hope for the best but prepare to accept the worst" എന്നു പറഞ്ഞ എന്റെ അച്ഛന്‍. പിന്നീട്‌ അമ്മച്ചി ഞങ്ങളെ വിട്ടു പോയപ്പോള്‍ മാത്രം കരഞ്ഞുപോയ എന്റെ അച്ഛന്‍. അതിനുശേഷം വല്ലപ്പോഴുമൊക്കെ ഞാന്‍ ഉണ്ടാക്കി കൊടുത്തുരുന്ന മാമ്പഴപുളിശ്ശേരിയും (അങ്ങനെയാണ്‌ അച്ചാച്ചന്‍ അതിനെ വിളിച്ചിരുന്നത്‌) ഓംലെറ്റും ഏറേ ഇഷ്ടപ്പെട്ടിരുന്ന എന്റെ അച്ഛന്‍.

കുഞ്ചന്‍നമ്പ്യാരുടെ തുള്ളല്‍ക്കഥകളിലെ പല തമാശ ഭാഗങ്ങളും, പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടെപോലെ ഫലിക്കുന്നില്ല...., നായരു വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല... തുടങ്ങിയവ ചൊല്ലി കേള്‍പ്പിച്ചിരുന്ന എന്റെ അച്ഛന്‍.

എനിയ്ക്കു കിട്ടുന്ന വേതനം കുറവാണെന്നു പറഞ്ഞപ്പോള്‍ എത്ര കിട്ടുന്നു എന്നുള്ളതിലല്ല, പിന്നയോ കിട്ടുന്നതില്‍ എത്ര മിച്ചം വയ്ക്കാം എന്നുള്ളതിലത്രേ കാര്യം എന്ന്‌ മനസ്സിലാക്കി തന്ന എന്റെ അച്ഛന്‍. കുടുംബ ജീവിതം ഒരു ശീട്ടുകളി പോലെയാണെന്നും അതായത്‌ ഒരു നല്ല കൈ വന്നശേഷം നന്നായി കളിക്കാം എന്നു വിചാരിക്കുന്നതിനേക്കാള്‍ നല്ലത്‌, കിട്ടിയ കൈ വച്ച്‌ നന്നായി കളിക്കുക എന്ന്‌ തമാശയായും കാര്യമായും പറഞ്ഞു തന്നു അച്ഛന്‍.

മിക്ക ഇന്‍ഡ്യന്‍ സിനിമകളും മനുഷ്യന്റെ സാമന്യബുദ്ധിയെ പരിഹസിക്കുന്നതാണെന്നു പറയുന്ന എന്റെ അച്ഛന്‍. ഇന്നാല്‍ ശ്രീനിവാസനെയും, മുരളിയേയും, അവരുടെ സിനിമകളെയും ഇഷ്ടപ്പെടുന്ന എന്റെ അച്ഛന്‍. മദര്‍ ഇന്‍ഡ്യ, നാഗിന്‍, മേരാ നാം ജോക്കര്‍, ദോസ്തി, സംഗം, എന്നി സിനിമകള്‍ ഏറെ ഇഷ്ടപ്പെടുന്ന എന്റെ അച്ഛന്‍. അറുപത്‌ കാലഘട്ടങ്ങളില്‍ അനന്തപുരിയിലെ സിനിമകൊട്ടകയില്‍ വന്നിരുന്ന മിക്ക ഹോളിവുഡ്‌ ചിത്രങ്ങളും കണ്ടിട്ടുള്ള എന്റെ അച്ഛന്‍.

തന്‍കാര്യം നോക്കാന്‍ പ്രായമായിട്ടും വീട്ടിന്നുള്ളില്‍ തന്നെ ചക്കുകാളയെപോലെ നട്ടം തിരിഞ്ഞിരുന്ന സമയത്ത്‌, ഞാന്‍ വായിച്ചുകൊണ്ടിരുന്ന ഒരു ആഴ്ചപ്പതിപ്പിന്റെ(മാതൃഭൂമിയാണെന്നു തോന്നുന്നു) ഒരു പേജില്‍ കടമ്മനിട്ടയുടെ വരികളായ: കുഞ്ഞേ തുള്ളാന്‍ സമയമില്ലിപ്പോള്‍, ചുട്ടവെയിലത്തു കാലു പൊള്ളുമ്പോള്‍ നിന്‍ കാര്യം നീ മാത്രം നോക്കണം....എന്ന്‌ കോറിയിട്ട്‌ അതിന്റെ അര്‍ത്ഥമറിഞ്ഞെങ്കിലും പ്രവര്‍ത്തിക്കും എന്ന് വിചാരിച്ചിരുന്നു എന്റെ അച്ഛന്‍.

ഒരുതവണ രാവിലെ ജനുവരി മുപ്പതിനു ഫോണില്‍വിളിച്ചപ്പോള്‍ ഇന്നാണ്‌ ഗാന്ധിജിയുടെ ചരമദിവസമെന്നും, "ഇങ്ങനെ ഒരു മനുഷ്യന്‍ ഈ ഭൂമിയില്‍ ജിവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിക്കില്ല" എന്ന് ആല്‍ബര്‍ട്‌ ഐന്‍സ്റ്റീന്റെ ആപ്തവാക്യം ഉരുവിട്ട എന്റെ അച്ഛന്‍.

ശ്രീമത്‌ ഭഗവത്ഗീതയും, വി:ഖുറാനും, വി:വേദപുസ്തകവും, പിന്നെ കാള്‍മാര്‍ക്സിന്റെ മൂലധനവും വായിക്കുകയും അവ പഠിക്കുകയും ചെയ്യുന്ന എന്റെ അച്ഛന്‍. മഹാഭാരതത്തിലെ പല സംഭവകഥകളും പറഞ്ഞുതന്നിട്ടുള്ള എന്റെ അച്ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം.

പത്താം തരം വരെ മാത്രം പഠിച്ച അച്ഛന്‍, എന്നാല്‍ ആംഗലേയ ഭാഷാസാഹിത്യത്തിനു പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയ്ക്‌ ഷേയ്‌ക്‍സ്പിയര്‍ നാടകങ്ങളുടെ വിശദീകരണങ്ങള്‍ കൊടുത്ത എന്റെ അച്ഛന്‍.

സുന്നത്ത്‌ കര്‍മ്മം എന്തെന്ന് ആദ്യമായി എനിയ്ക്കു പറഞ്ഞുതന്നത്‌ എന്റെ അച്ഛന്‍. ഉടനെ കഴുത്തെന്റേതറക്കൂ.. ബാപ്പാ... പടച്ചോന്‍ തുണയേകും നമുക്ക്‌ ബാപ്പാ... എന്ന പാട്ട്‌ ചൊല്ലി കേള്‍പ്പിച്ചും, ആ പാട്ടിന്റെ പിന്നിലുള്ള സംഭവവും വിവരിച്ചു തന്നതും എന്റെ അച്ഛന്‍.

ചെറുപ്പകാലത്ത്‌ ശീലിച്ച പുകവലി എഴുപതാം വയസ്സിലെ ഒരു ദിവസ്സം അത്‌ സ്വമേധയാ ഉപേക്ഷിച്ച എന്റെ അച്ചാച്ചനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം.

ഞാന്‍ Michael Jacksonന്റെ പാട്ടുകള്‍ കേട്ടിരുന്ന സമയത്ത്‌, ഇതിനേക്കാള്‍ എത്രയോ നല്ല പാട്ടുകളാണ്‌
Carpenters("Mr.Postman")ന്റേത്‌ എന്ന് പറഞ്ഞ എന്റെ അച്ഛന്‍.

സ്കൂള്‍ മാഷിനെക്കാളും ഭംഗിയായി ഒലിവര്‍ ട്വിസ്റ്റ്‌(Oliver Twist)ന്റെ കഥ പറഞ്ഞുതരികയും പഠിപ്പിച്ചു തരികയും ചെയ്തിരുന്ന എന്റെ അച്ഛന്‍. വെറുതെയിരിക്കുമ്പോള്‍ ചിലപ്പോഴൊക്കെയെങ്കിലും വിരലുകള്‍കൊണ്ട്‌ അക്കങ്ങള്‍ കൂട്ടിക്കിഴിച്ചുകൊണ്ടിരിക്കുന്ന എന്റെ അച്ഛന്‍.

പള്ളിയിലെ രസീത്‌ ബുക്ക്‌ കീറി തോരണം കെട്ടിയതിനു മാത്രം ഒരിക്കല്‍ എന്നെ തല്ലിയ എന്റെ അച്ഛന്‍. (അല്ലാതെ അച്ചാച്ചന്‍ എന്നെ തല്ലിയതായി ഞാന്‍ ഓര്‍ക്കുന്നേയില്ല.

B.C.യും A.D.യും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി തന്നതും എന്റെ ‍അച്ഛന്‍.

"കാട്ടില്‍ പുലി ഇല്ലാഞ്ഞിട്ടാണോ? ഇവിടെനിന്നും ഒരാള്‍ മലയ്ക്‌ പോകാഞ്ഞിട്ടാണോ?" എന്ന തമാശക്കഥ പറഞ്ഞു തന്നതും എന്റെ അച്ഛന്‍.

ഞാന്‍ ഇട്ടിരുന്ന ബാറ്റാ (Quovadis) ചെരിപ്പു കണ്ടിട്ടാവണം
Quo Vadis-ന്റെ അര്‍ത്ഥം പറഞ്ഞു തന്നതും എന്റെ അച്ഛന്‍.

അമേരിക്കയില്‍നിന്ന് സുവിശേഷം പറയാന്‍ വന്നവരോട്‌ "അന്യരാജ്യങ്ങളില്‍ യുദ്ധം ചെയ്തും, ചെയ്യിച്ചും, കലാപത്തിന്റെ വിത്തുകള്‍ പാകി, നിരപരാധികളായ സ്ത്രീകളെയും കുട്ടികളേയും അനാഥരാക്കുകയും അവരെ പട്ടിണിയുടേയും അരാജകത്വത്തിന്റേയും നടുവിലേക്ക്‌ അനുദിനം തള്ളിവിടുകയും, കൂടാതെ ലോകം മുഴുവനും മാരകങ്ങളായ യുദ്ധസാമഗ്രികള്‍ വിറ്റും, മറ്റുവിധത്തില്‍ ചൂഷണം നടത്തി ലാഭം കൊയ്തും, ലോകജനതയെ ആകമാനം ദുരിതത്തിലേക്ക്‌ തള്ളിവിട്ടുകൊണ്ടിരിക്കുന്ന അമേരിക്കന്‍ ഭരണാധികാരിളെ വീണ്ടും ജനിപ്പിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുക!" എന്നു പറഞ്ഞ എന്റെ അച്ഛന്‍.

അങ്ങനെ എത്ര എഴുതിയാലും, പറഞ്ഞാലും മതിവരാത്ത ആളാണ്‌
എനിയ്ക്ക്‌ എന്റെ അച്ചാച്ചന്‍. എന്നെ ഞാന്‍ ആക്കിയ ആ അച്ഛനെയാണ്‌ എനിയ്ക്കേറെ ഇഷ്ടം. ആ അച്ഛന്റെ കൂടെ കിടന്നുറങ്ങാന്‍ ഇപ്പോഴും എനിയ്ക്കേറെ ഇഷ്ടം.

തനിമലയാളത്തിലെ ബ്ലോഗ്ഗ്‌ കൂട്ടുകാര്‍ക്ക്‌ വേണ്ടി ഒരു ലേഖനം എഴുതി തരാമെന്ന് അച്ചാച്ചന്‍ ഏറ്റിട്ടുണ്ട്‌. കാത്തിരിക്കുക... ഇന്ന് എന്റെ അച്ചാച്ചന്റെ 76-ാ‍ം പിറന്നാള്‍..!! ഇത്രയും നാള്‍ ആയുസ്സോടെ എന്റെ അച്ഛനെ എനിക്കു തന്ന ദൈവത്തിനു ഒരായിരം നന്ദി..

Thursday, March 15, 2007

കാണുന്നതെന്നിനി?

പ്രിയ കൂട്ടൂകാരേ... !! മറ്റൊരാള്‍ ആദ്യമായി കവിതാരൂപത്തില്‍ എന്തെങ്കിലും എഴുതിയത്‌ ആംഗലേയത്തിലാണ്. അത്‌ താഴെ കൊടുത്തിട്ടുണ്ട്‌. ദാ ചാരുകേശി രാഗത്തില്‍ എഴുതിയ അതിന്റെ മൊഴിമാറ്റം ഇവിടെ.


"കാണുന്നതെന്നിനി?"

ഏപ്രില്‍ മാസത്തിന്റെ അന്ത്യത്തിലെപ്പൊഴോ
പൊന്നിന്‍ ചിരികളായ്‌ കൊന്ന പൂത്തുള്ള നാള്‍.
ആദ്യമായ്‌ നിന്നെ ഞാന്‍ കണ്ടതന്നാവണം
ഏറെ പ്രതീക്ഷകള്‍ സാഫല്യമാര്‍ന്ന പോല്‍
ഞാന്‍ തിരഞ്ഞതാം മുഖമാണിതെന്നൊരു
സന്ദേഹചിന്തയെന്നുള്ളില്‍ തിളയ്ക്കയായ്‌...

അറിയില്ലയെന്നാല്‍ അനാദിയനന്തമാം
അനുഭൂതിയാര്‍ന്ന പ്രചോദനമായി നീ.
മെല്ലെയിരുട്ടില്‍ മുഴങ്ങിയാര്‍ദ്രസ്മിതം
പൂവിട്ടമാതിരി നിന്‍ ശാന്തമന്ത്രണം...
ഹര്‍ഷാവലംബിതമി മുഗ്ദ്ധസംഗമം,
വര്‍ഷാഗതശ്രുതിയെന്ന പോല്‍ രഞ്ജിതം.

ആടിത്തണുപ്പിന്റെ കാറ്റൊന്നു വന്നുപോയ്‌
ആദ്യമായ്‌ നിന്നെ ഞാന്‍ തൊട്ടനേരം,
സ്വര്‍ഗ്ഗത്തിലേക്കുള്ള കോവേണിപ്പടികളില്‍
മറവി മൂടാത്തൊരു മധുരസ്‌സമാഗമം.
ഒരുവേളയിതു വെറും ഓര്‍മ്മയായ്‌,
സ്വപ്നമായ്‌ നിന്‍ മനസ്സിന്നഗാധങ്ങളില്‍ നിറയുമോ?
എങ്ങനെ കണ്ടിടും നിന്നകസ്ഥലികളില്‍
എന്റെയന്വേഷണം പൂര്‍ണ്ണമാകുന്നവോ?

പോകുന്നതിനുമുന്‍പാശംസയായൊരു
വര്‍ണ്ണാഭമാം ജീവിതോല്‍സവം നേരുന്നു,
അന്ത്യത്തിലെത്തുന്നതിനു മുന്‍പെങ്കിലും
നിന്നെയറിയുന്നതാം കാന്തനോടൊപ്പമായ്‌.

അന്ധകാരത്തിന്‍ മതിലുകള്‍ക്കപ്പുറം
ചിന്നുമൊരശ്രുവിന്‍ കണമുടയുമ്പോലെ
പിന്നില്‍നിന്നൊരു നാദമെന്നെക്കുഴക്കുന്നു...
'കാണുന്നതെന്നിനി നമ്മള്‍ വീണ്ടും?'


"WHEN CAN I MEET YOU AGAIN?"

At the end of April,
where hope had a place
I met you for the first time.
Reflections of passions passed thru my mind
Was that the 'face' I was searching for?
Sure not; but a desire of enchantment,
Inspirations to hope, I found in you.
Then heard a whisper in the darkness:
"Nice to meet You"
The moment of first touch,
A breeze of love, a stairway to Heaven.
A day to remember for all the time.
But it's only a memory, a dream.
How can I say the search is over?
How can I see deep in your mind?
Before I go, wishing you a colorful life
With the one who understands you until the last moment.
From behind the wall of chaos
A voice was cried out:
"When can I meet you again?"

Saturday, March 3, 2007

മിഡിയും, ശ്രീ. എന്‍. എഫും

2000-2001 വര്‍ഷങ്ങളിലെ എതോ ഒരു സുപ്രഭാതത്തിലാണെന്നു തോന്നുന്നു മിഡി കേറി തലയ്ക്ക്‌ പിടിച്ചു. ഇത്‌ നമ്മളുടെ മനസ്സില്‍ ആദ്യ തെളിഞ്ഞു വരുന്ന സാധാരണ മിഡിയും ടോപ്പും അല്ല. പിന്നയോ Music Keyboardലെ Songs & Styles Composing-ഉം പിന്നെ അത്‌ computerല്‍ software ഉപയോഗിച്ച്‌ Play & Edit ചെയ്യുന്നതുമായി ബന്‌ധപ്പെട്ട സാക്ഷാല്‍ MIDI അഥവാ Musical Instrument Digital Interface.

ആദ്യമൊക്കെ English MIDIകള്‍ കേള്‍ക്കാന്‍ ആയിരുന്നു താല്‍പര്യം. അത്‌ മടുത്തപ്പ്പോള്‍ പിന്നെ ഹിന്ദി, തമിഴ്‌, അറബിക്‌, യവന, ലാറ്റിന്‍ മിഡി സൈറ്റുകള്‍ കയറിയിറങ്ങി. അവസാനം മലയാളത്തില്‍ തന്നെ വന്നു നിന്നു. അങ്ങനെ മലയാളം പാട്ടുകളുടെ മിഡി വല്ലതും ഉണ്ടോ എന്നുള്ള അന്വേഷണത്തില്‍ ചെന്നു കേറിയത്‌ ഒരു മലയാളം പുലിമടയില്‍. സോറി ഒരു മലയാളം അമച്വര്‍ മിഡിമടയില്‍. ആ സൈറ്റ്‌ ഇപ്പോള്‍ നിലവില്‍ ഉണ്ടോ എന്ന്‌ അറിഞ്ഞു കൂടാ. എന്തായാലും അതില്‍ കിടിലം മലയാളം മിഡി പാട്ടുകള്‍ പോസ്റ്റ്‌ ചെയ്തു കൊണ്ടിരുന്ന ഒരു മിഡി ഉസ്താദ്‌ ഉണ്ടായിരുന്നു. ആ Midimanന്റെ composing perfection കാരണം പരിചയപ്പെടാന്‍ താല്‍പര്യമായി. ആവേശം കൂടിയപ്പോള്‍ ആദ്യം ഈ-മെയിലിലും പിന്നീടങ്ങോട്ട്‌ ഫോണില്‍ക്കൂടിയും ബന്ധപ്പെട്ട്‌ സൗഹൃദം സ്ഥാപിച്ചു. പിന്നിട്‌ നാട്ടില്‍ വര്‍ഷാവധിയ്ക്ക്‌ പോകുമ്പോള്‍ നേരിട്ട്‌ കാണണമെന്നും അതുവഴി midi composingനെ കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ സ്വായത്തമാക്കണം എന്നൊക്കെയുള്ള സ്വാര്‍ത്ഥമോഹവുമായി അവധിയ്ക്‌ പോയി.

ഒരു ദിവസം വീട്ടില്‍ നിന്ന്‌ സോണിയെ (ആ മിഡി ഉസ്താദിന്റെ പേര്‌) വിളിച്ച്‌ എന്റെ ഇംഗിതം അറിയിച്ചു. സോണി വീട്ടിലേക്കു എത്താാനുള്ള വഴിയും പറഞ്ഞു തന്നു. "അതേയ്‌ ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ഒരു ഓട്ടോ പിടിച്ച്‌ എന്‍.എഫ്‌.വര്‍ഗീസ്‌ ചേട്ടന്റെ വീട്‌ പറഞ്ഞാ മതി. കൊണ്ടാക്കും. ട്ടോ! ഞാന്‍ അവിടെ തന്നെ ഉണ്ടാകും. അപ്പോ പിന്നെ എല്ലാം നേരില്‍ കാണുമ്പോള്‍."

പിറ്റേ ദിവസം രാവിലെ തന്നെ വീട്ടില്‍ നിന്നിറങ്ങി. വഴിയില്‍ കണ്ട ഒരു സുഹൃത്തിനോട്‌ യാത്രോദ്ദേശ്യം പറഞ്ഞപ്പോള്‍ അവന്‍ സൂചിപ്പിച്ചിരുന്നു, ഓ ഉളിയന്നൂരേക്കാണോ? പെരുന്തച്ചന്‍ പണിഞ്ഞ അമ്പലമുണ്ടവിടെ, പിന്നെ എന്‍.എഫ്‌. വര്‍ഗീസിന്റെ നാട്‌. നല്ല കാര്യം! ഞാന്‍ അപ്പോള്‍ തന്നെ മനസ്സില്‍ നിരൂപിച്ചു. തിരിച്ചു വരുമ്പോള്‍ കൂട്ടുകാരോടൊക്കെ വെറുതെ വീമ്പിളക്കാമല്ലോ പെരുന്തച്ചന്റെ അമ്പലവും, എന്‍. എഫിന്റെ വീടുമൊക്കെ കണ്ടെന്ന്‌.

സ്റ്റേഷനില്‍ നിന്ന് ഒാട്ടോ പിടിച്ച്‌ നേരെ എന്‍.എഫിന്റെ വിട്ടുപടിക്കല്‍ ചെന്നിറങ്ങി. റോഡിലും വീട്ടുപടിക്കലും ആരേയും കാണുന്നില്ല. ഞാന്‍ എത്തിയ കാര്യം അറിയിക്കാന്‍ കയ്യില്‍ മൊബൈല്‍ ഫോണുമില്ല. കൂടാതെ ഞാന്‍ വിചാരിച്ചിരുന്നത്‌,സിനിമാ നടന്റെ വീടിന്റെ മുന്‍പില്‍ എപ്പോഴും കുറെ പിള്ളാര്‍ കാണുമെന്നും അതില്‍ സോണിയുണ്ടായിരിക്കുമെന്നുമൊക്കെയാണ്‌. ഓട്ടോക്കാരന്‍ തിരക്കു കൂട്ടിയപ്പോള്‍ അടുത്തു കണ്ട ഒരു വീട്ടില്‍ കയറി വിളിച്ചു. മറുപടിയായി എന്‍.എഫിന്റെ വീട്ടീലേക്ക്‌ തന്നെ കയറിവരാന്‍ പറഞ്ഞു. എനിക്കാണെങ്കില്‍ വല്ലാത്തൊരു വൈക്ലബ്യം. എങ്ങനെയാ ഒരു സിനിമ നടന്റെ വീട്ടിലും മറ്റും വെറുതെ അങ്ങ്‌ കയറിചെല്ലുന്നത്‌? സെക്യൂരിറ്റിക്കാര്‍ പിടിച്ച്‌ പുറത്താക്കില്ലേ? അതിനാല്‍ അല്‍പം വിഷമത്തോടെ ഓട്ടോയില്‍ കയറി തിരിച്ചു സ്ഥലം വിടാന്‍ ആരംഭിച്ചു. അപ്പോള്‍ അതാ പുറകില്‍ നിന്നൊരു പയ്യന്‍ പാഞ്ഞു വരുന്നത്‌ കണ്ടു. അതു സോണിയാണെന്ന്‌ ഉറപ്പു വരുത്തി ഓട്ടോക്കാരനെ പറഞ്ഞുവിട്ട്‌ ഞങ്ങള്‍ എന്‍.എഫിന്റെ വീട്ടിലേക്ക്‌ നടന്നു. പെരിയാറിന്റെ തീരത്ത്‌ പുതുതായി പണികഴിപ്പിച്ച വെള്ളപൂശിയ മനോഹരമായ ഒരു വീട്‌. വലിയ ആളും അനക്കവും ഒന്നും ഇല്ല. വീട്ടിനകത്ത്‌ ചെന്നപ്പോള്‍ വളരെ ഊഷ്മളമായ സ്വീകരണം. സോണിയുടെ അമ്മ ചോദിച്ചു. വീട്‌ കണ്ടുപിടിക്കാന്‍ നന്നെ പ്രയാസപ്പെട്ടോ? മോന്‍ ഒന്നും പറഞ്ഞിരുന്നില്ലേ? ഒാ! അല്ലെങ്കിലും അവന്‍ അങ്ങനെയാ. ഇതുകൂടീ കേട്ടപ്പോള്‍ എന്റെ സംശയം കുറെ അധികമായി..എന്‍.എഫിന്റെ, വീട്‌, സോണി......അങ്ങനെ..

ചെന്നത്‌ ഉച്ചസമയത്ത്‌ ആയതിനാല്‍ ഉടനെ തന്നെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോള്‍ എന്റെ മുന്‍പില്‍ ഒരാള്‍ പ്രത്യക്ഷപ്പെട്ടു. ആ വ്യക്തിയെ തിരിച്ചറിഞ്ഞപ്പോള്‍, ഞാന്‍ കയ്യില്‍ കഴിക്കാന്‍ എടുത്ത ചോറുമായ്‌ സ്റ്റില്‍ ഫോട്ടോയ്ക്ക്‌ പോസ്സ്‌ ചെയ്തതു പോലെ ഒരു നിമിഷം അല്‍ഭുതസ്തബ്ധനായി ഇരുന്നുപോയി. ആകാശദൂതും, സല്ലാപവും, നരസിംഹവും എല്ലാം കൂടെ ദേ ഒരുമിച്ച്‌ മുന്‍പില്‍ വന്ന് നില്‍ക്കുന്നു. അതെ. അതു സാക്ഷാല്‍ ശ്രീ എന്‍. എഫ്‌.ആയിരുന്നു. തികച്ചും മാന്യമായ പെരുമാറ്റം. നല്ല അതിഥി സല്‍ക്കാരം. അതിലെല്ലാമുപരി അദ്ദേഹത്തിന്റെ ശബ്ദമായിരുന്നു എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്‌. യാതൊരു ഇഫ്ക്ട്സും ഇല്ലാതെ തന്നെ എന്നാല്‍ നമ്മള്‍ സിനിമയിലും, മറ്റ്‌ മീഡിയകളിലും കേള്‍ക്കുന്ന അതേ ശബ്ദം. ഒരുവ്യത്യാസവും ഇല്ല. ആ ശബ്ദം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതയും എന്ന് എനിയ്ക്‌ ഇപ്പോഴും തോന്നുന്നു.

മിഡിയും, സോണിയുമായി സമയം പോയത്‌ അറിഞ്ഞില്ല. നേരം വൈകി. എന്‍.എഫ്‌ ചേട്ടന്‍ പറഞ്ഞു, "ഇനിയും ട്രെയിന്‍ ഉടനെ ഇല്ല. ഞാന്‍ ബസ്റ്റാന്‍ഡില്‍ കൊണ്ടു ചെന്നാക്കാം." അങ്ങനെ സോണിയോട്‌ യാത്ര പറഞ്ഞ്‌, വര്‍ഗിസ്‌ ചേട്ടന്റെ കൂടെ കാറില്‍ ബസ്റ്റാന്‍ഡിലേക്ക്‌ യാത്രയായി. അദ്ദേഹം ആ നാട്ടുകാര്‍ക്ക്‌ ചിരപരിചിതന്‍ ആയിരുന്നെങ്കില്‍കുടി, ബസ്റ്റാന്‍ഡിലേക്കുള്ള യാത്രയില്‍ പലസ്ഥലങ്ങളിലും ആള്‍ക്കാര്‍ ഞങ്ങളെ ഒളിഞ്ഞും തെളിഞ്ഞും നോക്കുന്നുണ്ടായിരുന്നു.അങ്ങനെ മിഡി Techniques തേടിപ്പോയ ഞാന്‍ എന്‍.എഫ്‌. നേയും കണ്ട്‌, ഇനി അടുത്ത അവധിയ്ക്‌ വരുമ്പോള്‍ വീണ്ടും കാണാം എന്ന് അദ്ദേഹത്തോട്‌ യാത്ര പറഞ്ഞ്‌ വീട്ടിലേക്കുള്ള ബസ്സില്‍ മടക്കയാത്രയായ്‌. അതിനിടയില്‍ എനിയ്ക്കൊരു ചെറിയ മോഹമുണ്ടായി. മറ്റൊന്നുമല്ല. അടുത്ത തവണ വരുമ്പോള്‍,അദ്ദേഹത്തിന്റെ കൂടെ നിന്നു ഒരു ഫോട്ടോ എടുക്കണം.

എന്നാല്‍ എതാനും മാസങ്ങള്‍ക്കു ശേഷം ഞാന്‍ കേട്ടത്‌ അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ്‌. എന്താണെന്നറിയില്ല ഒരിക്കല്‍ മാത്രം കണ്ടു മറന്ന ആ മനുഷ്യന്റെ വിയോഗം എന്നെ വല്ലാതെ ദു:ഖിപ്പിച്ചു.

ഒരുപിടി നല്ല ഓര്‍മ്മകളും "ശ്രീ. എന്‍.എഫ്‌. വര്‍ഗീസിനോടൊപ്പമുള്ള എന്റെ ഫോട്ടോ" എന്ന ആഗ്രഹവും ബാക്കി വെച്ച്‌ ഇത്തിരി നേരത്തെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ അദ്ദേഹത്തിനെന്റെ ആദരാഞ്ജലികള്‍..!!

Friday, February 2, 2007

മനസ്സില്‍ തങ്ങിയ രണ്ട്‌ കവിതകള്‍

ബിജു കാഞ്ഞങ്ങാടിന്റെ രണ്ട്‌ കവിതകള്‍
(ഏകദേശം 15 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചത്‌)

ചെരിപ്പ്‌
പാതിതേഞ്ഞ ചെരിപ്പ്‌
പതിവ്രത ചമഞ്ഞു
'നാഥാ
എന്നെ ഉപേക്ഷിക്കരുത്‌
ഇത്രനാളും കൂടെപ്പൊറുത്തതല്ലേ
ഉപ്പൂറ്റി തേയാതെ,
ഉടപ്പിറന്നോളായെങ്കിലും....'

ഉടമസ്ഥന്‍
ഉത്തരമ്മുട്ടെ ചിന്തിച്ചു:
'ഉടപ്പിറന്നോളായിട്ടോ!
പെണ്ണെഴുത്തിന്‌ ഇത്രയും ശക്തിയോ!!'

വാണിഭം
ജങ്ക്ഷന്
‍പോസ്റ്റോഫീസ്‌
വായനശാല
രക്തസാക്ഷിമന്ദിരം
യുവശക്തി-ആര്‍ട്ട്‌&സ്പോര്‍ട്സ്‌ ക്ലബ്ബ്‌
ശോഭാ ടാക്കീസ്‌ഹോട്ടല്‍, കമ്പ്യുട്ടര്,
സായികൃപാ ഹെയര്‍ ഡ്രസ്സസ്‌
ചാരായം, അളകപ്പന്, കണാരന്‍,
ശിവങ്കുട്ടി, സ്കഡ്‌ മീനാക്ഷി
പിന്നെ....... പിന്നെ...
അതെല്ലാം മറന്നേക്കൂ.

ബസ്റ്റാന്റ്‌, സൈറ്റ്‌ ഹോട്ടല്‍സ്‌&സ്റ്റാര്‍ മോട്ടല്‍സ്‌
പാരഡൈസ്‌ ചിറ്റ്സ്‌, ലേഡീസ്‌ ബ്യൂട്ടീസ്‌
ഗുഡ്‌ മോര്‍ണിംഗ്‌ ഇംഗ്ലീഷ്‌കമ്പ്യുട്ടര്‍(ഈവനിംഗ്‌ ക്ലാസ്‌)
ടൗണ്‍ഹാള്, പോസ്റ്റ്‌ മോഡേണ്‍, ബീര്‍ പാര്‍ലര്,
സീ ഷോര്‍, ആദിത്യാ, അര്‍ജുന്‍, പൂജാബത്ര
പിന്നെ....പിന്നെ....
റഫ്ഫ്‌ ആന്റ്‌ റ്റഫ്ഫ്‌ ആണോ
റഫ്ഫ്‌ ആന്റ്‌ റ്റഫ്ഫ്‌ ധരിക്കൂ!

Wednesday, January 31, 2007

ഒന്നാം പാഠം

ഇന്റെര്‍നെറ്റിലെ(INTERNET) ഇഷ്ടവിനോദമായ തപ്പല്‍/പരതലിനിടയില്‍ വളരെ ആകസ്മികമായി മുന്നില്‍പെട്ട മലയാളം ബ്ലോഗ്‌ വായിക്കാനിടയായി. അതിനാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെങ്ങോ ഒരിക്കല്‍മാത്രം കണ്ടുമറന്ന ആ മുഖം വീണ്ടും ബ്ലോഗ്ഗില്‍ക്കൂടി കാണാന്‍ സാധിച്ചു. പിന്നീടങ്ങോട്ട്‌ ആ ചേട്ടനോട്‌ ചോദിച്ചും പറഞ്ഞും എങ്ങനെയെക്കയോ ഈ"മറ്റൊരാള്‍"കൂടി ബ്ലോഗ്ഗില്‍ കടന്നുകൂടി.

ഇനിയിപ്പോ...ഇയാളും അയാളും അല്ലാത്ത ആ 'മറ്റൊരാള്‍'കൂടി നിങ്ങള്‍ക്കൊപ്പം ബ്ലോഗുമല കയറിത്തുടങ്ങുന്നു. കല്ലും മുള്ളും കാലുക്ക്‌ മെത്തൈയ്‌...